നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ മുന്നണികൾ തിരഞ്ഞെടുപ്പ് പോരാട്ടത്തിന് ഒരുങ്ങുകയാണ്. കേരളത്തിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്തൊരു പേരാണ് പിസി ജോർജിന്റേത്. അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ പിസി ജോർജിന്റെ സ്ഥാനാർഥിത്വത്തെ കുറിച്ചുള്ള ചോദ്യങ്ങളും ഉയർന്നു വരുന്നുണ്ട്.
പൂഞ്ഞാറിൽ പി.സി ജോർജില്ലാത്ത തിരഞ്ഞെടുപ്പ് രാഷ്ട്രീയം ഇല്ലെന്നു പറയുന്നതാവും ശരി. കാരണം മറ്റൊന്നുമല്ല, പി.സി. ജോർജ് എന്നപേരുമായി പൂഞ്ഞാർ മണ്ഡലം ഇഴചേർന്നിരിക്കുന്നു. ഏത് മുന്നണിയിൽനിന്നാലും അതിന്റെ തലപ്പത്തുള്ളവരെ മുഖം നോക്കാതെ വിമർശിക്കുകയും അതിന് നടപടി പേരിന് പോലും ലഭിക്കാതിരിക്കുകയും ചെയ്യുക എന്ന സൗഭാഗ്യവും രാഷ്ട്രീയത്തിൽ പി.സി.ക്ക് മാത്രമാണുള്ളത്.
ആ സ്വാതന്ത്രം പിസിക്ക് കൊടുത്തത് മണി ആശാൻ തന്നെയാണ്. രാഷ്ട്രീയ കളരിയിൽ സ്വന്തമായൊരു വഴിവെട്ടി വന്ന പി.സി. ജോർജ് ഇക്കുറി തിരഞ്ഞെടുപ്പ് കളത്തിൽ ഉണ്ടാകുമോ, ഇല്ലയോ എന്നതാണ് ഇപ്പോൾ ഉയർന്നു വരുന്ന പ്രധാന ചോദ്യം. അതിന് അദ്ദേഹത്തിന് കൃത്യമായ ഉത്തരവും നൽകുകയുണ്ടായി.










