കേരളത്തിന്‍റെ മധ്യതിരുവിതാംകൂറിൽ സ്ഥിതി ചെയ്യുന്ന തിരുവല്ല നാടകീയമായ രാഷ്ട്രീയ നീക്കങ്ങൾക്ക് അങ്ങനെ പെട്ടെന്ന് വഴങ്ങുന്ന ഒരു മണ്ഡലമല്ല. നിയമസഭാ തെരഞ്ഞെടുപ്പില്‍ പാർട്ടി ചിഹ്നത്തേക്കാൾ ഇവിടെ വ്യക്തിപരമായ വിശ്വാസ്യതയ്ക്കാണ് പലപ്പോഴും വോട്ട് ലഭിക്കുന്നത്. പ്രത്യേകിച്ച്, പ്രതിസന്ധി ഘട്ടങ്ങളിലെ സാന്നിധ്യം വോട്ടർമാർക്കിടയില്‍ സ്വാധീനമുണ്ടാക്കാന്‍ കഴിയാറുണ്ട് .
2006 മുതല്‍ തുടര്‍ച്ചയായി എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച ജെഡിഎസിലെ മാത്യു ടി. തോമസാണ് ഇവിടത്തെ എംഎല്‍എ. ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ സംസ്ഥാന പ്രസിഡന്‍റായ മാത്യു ടി.തോമസ് എം.എൽ.എ ഇത്തവണയും തിരുവല്ല അസംബ്ലി മണ്ഡലത്തിൽ പോരിനിറങ്ങുന്നു . മാത്യു ടി. തോമസ് 1987-ലാണ് തിരുവല്ലയിൽ നിന്ന് ആദ്യം നിയമസഭയിലെത്തുന്നത്. പിന്നീട് 2006, 2011, 2016, 2021 തിരഞ്ഞെടുപ്പുകളിലും വിജയിച്ചു. യുഡിഎഫിന്‍റെ അഡ്വ. വര്‍ഗീസ് മാമ്മന്‍, എന്‍ഡിഎയുടെ അനൂപ് ആന്‍റണി എന്നിവരാണ് മാത്യു ടി. തോമസിന്‍റെ ഇത്തവണത്തെ എതിരാളികള്‍.
ഏത് മുന്നണി എന്നതിലുപരി ഇവിടെ ഭരണമികവിനും സാമുദായിക സന്തുലിതാവസ്ഥയ്ക്കുമാണ് വോട്ടര്‍മാര്‍ പ്രാധാന്യം നൽകുന്നത്. ഇവിടെ മഴക്കാലത്തെ വെള്ളപ്പൊക്കം വീടുകൾക്കും കൃഷിയിടങ്ങൾക്കും ഗതാഗതത്തിനും വലിയ ഭീഷണി ഉയർത്താറുണ്ട്. പ്രളയ നിയന്ത്രണവും നദീതട മാനേജ്‌മെന്റുമാണ് വോട്ടർമാരുടെ പ്രധാന ആശങ്ക. വെള്ളപ്പൊക്ക നിവാരണം, നദീതട സംരക്ഷണം, റോഡ് വികസനം എന്നിവയാണ് പ്രധാന രാഷ്ട്രീയ മുൻഗണനകൾ. പ്രളയകാലത്തോ ആരോഗ്യ അടിയന്തരാവസ്ഥകളിലോ നേതാക്കൾ എങ്ങനെ ഇടപെടുന്നു എന്നതാണ് ഇവിടത്തെ വോട്ടര്‍മാര്‍ വോട്ടുകൾ. സ്ഥാനാർത്ഥിയുടെ മുൻകാല പ്രവർത്തനങ്ങൾ വോട്ടർമാർ കൃത്യമായി വിലയിരുത്തിയാകും വോട്ട് നല്‍കുക.ഇത്തവണയും മാത്യു ടി. തോമസ് സീറ്റ് നിലനിര്‍ത്താന്‍ ഇറങ്ങുന്നുണ്ട്. എന്താകും തിരുവല്ലയുടെ വിധിയെന്ന് കാത്തിരുന്ന് കാണാം.






