തിരുവനന്തപുരം: കഴിഞ്ഞ ദിവസം ൽോൺ ജോർജും പിസി ജോർജും സഭയ്ക്കെതിരേയും ദീപികയ്ക്കെതിരേയും നടത്തിയ അതിരൂക്ഷ പ്രസ്താവനയിൽ ബിജെപിയിൽ അസ്വസ്ഥത പുകയുന്നു. സഭകളുമായി ബന്ധമുണ്ടാക്കാൻ കാലങ്ങളായി ബിജെപി നടത്തിയ ക്രിസ്ത്യൻ ഔട്ട്റീച്ച് പരിപാടികളും ഇതോടെ പ്രതിസന്ധിയിലായി.
ഷോണിന്റെ പ്രസ്താവന ബിജെപി കോർ കമ്മിറ്റിയോ നേതൃത്വമോ അറിഞ്ഞുകൊണ്ടല്ല. ബിജെപിയിൽ ഇത്തരം നിലപാട് പറയേണ്ടത് സംസ്ഥാന പ്രസിഡന്റോ ജനറൽ സെക്രട്ടറിമാരോ മുൻ പ്രസിഡന്റുമാരോ കൂടിയാലോചിച്ചാണ്. എന്നാൽ സഭയ്ക്ക് ബിജെപിയെ വേണ്ടെങ്കിൽ ബിജെപിക്ക് സഭയെയും വേണ്ടെന്ന് ഷോൺ പറഞ്ഞത് ഇത്തരം കൂടിയാലോചന ഇല്ലാതെയാണെന്നത് പാർട്ടിയിൽ രൂക്ഷമായ വിമർശനത്തിനിടയാക്കിയെന്നാണ് പുതിയ റിപ്പോർട്ടുകൾ.
പാർട്ടിയിലെ തീവ്രനിലപാടുകാർ ഷോണിനെ അനുകൂലിച്ചെങ്കിലും മുതിർന്ന നേതാക്കൾക്ക് അത്രയ്ക്ക് രസിച്ചിട്ടില്ലെന്ന്ബി വ്യക്തം. ബിജെപി ഭരിക്കുന്ന ഒരിടത്തും ന്യൂനപക്ഷ സമുദായങ്ങളോടു വിവേചനമില്ലെന്നു ബിജെപി നേതൃത്വം വ്യക്തമാക്കി.




