തിരുവനന്തപുരം: കേരളത്തിലെ മുഴുവൻ ജനങ്ങൾക്കും പ്രതീക്ഷ നൽകുന്നതാവും വി.ഡി. സതീശൻ നേതൃത്വം നൽകുന്ന സർക്കാരെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ജനങ്ങൾക്ക് സ്വൈരജീവിതം ഉറപ്പുവരുത്തുക എന്നതാണ് എന്റെ മുൻഗണന. കേരളത്തിലെ ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുകയാണ് ലക്ഷ്യമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
ആഭ്യന്തരവകുപ്പിലേത്താൻ ഒരു പോരാട്ടവും നടത്തേണ്ടി വന്നിട്ടില്ല. ഉമ്മൻചാണ്ടി സർക്കാരിൽ നേരത്തെ ആഭ്യന്തരമന്ത്രിയായിരുന്നു. ഇഷ്ടമുള്ള വകുപ്പ് തിരഞ്ഞെടുക്കാനാണ് മുഖ്യമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രിയുടെ ആ വാക്കുകളും സഹപ്രവർത്തകരുടെ സമ്മർദ്ദവും കോൺഗ്രസ് ഹൈക്കമാൻഡിന്റെ നിർദേശവും ഉൾക്കൊണ്ടാണ് ഞാൻ മന്ത്രിസഭയിലേക്ക് വന്നത്, രമേശ് ചെന്നിത്തല വ്യക്തമാക്കി. സഹപ്രവർത്തകരും പാർട്ടി പ്രവർത്തകരും ഹരിപ്പാട്ടെ ജനങ്ങളും ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിസഭയിലേക്ക് എത്തിയതെന്നും അദ്ദേഹം പറഞ്ഞു.






