തിരുവനന്തപുരം: സത്യപ്രതിജ്ഞാ ചടങ്ങിൽ മുഖ്യമന്ത്രി വി ഡി സതീശൻ പേരിനൊപ്പം “മേനോൻ” എന്ന ജാതിനാമം ചേർത്തതിനെതിരെ എഴുത്തുകാരൻ വിനിൽ പോൾ കടുത്ത വിമർശനം ഉന്നയിച്ചു. ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് അദ്ദേഹം അഭിപ്രായം അറിയിച്ചത്.
ഒരു മന്ത്രിയെ സത്യപ്രതിജ്ഞ ചെയ്യുമ്പോൾ ഭരണഘടനയോടും ജനങ്ങളോടും ഉള്ള പ്രതിബദ്ധത മുൻപന്തിയിലുള്ളത് ആകണമെന്നും, ജാതി പ്രഖ്യാപനത്തിന്റെ വേദിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. അധികാരവേദികളിൽ ജാതിപേര് ഉച്ചരിക്കുന്നത് സ്വകാര്യ ഇഷ്ടം മാത്രമല്ല, മറിച്ച് സാമൂഹിക അധികാരത്തിന്റെ പ്രഖ്യാപനമായി കാണപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
മേനോൻ എന്ന ജാതിനാമം പ്രത്യേകിച്ച് ഉപയോഗിക്കുന്നത് കേരളം നേടിയ സമത്വബോധത്തിനുള്ള വെല്ലുവിളിയാണെന്നും, അത് പുരോഗമന രാഷ്ട്രീയത്തിന്റെ ആത്മാവിനോട് വിരുദ്ധ സന്ദേശം നൽകുന്നതാണ്. ജാതിനാമം പ്രത്യേകം ഉയർത്തിപ്പറഞ്ഞത് കേരളം ദീർഘകാല സാമൂഹിക നവോത്ഥാന പോരാട്ടങ്ങളിലൂടെ നേടിയ സമത്വബോധത്തോടുള്ള വെല്ലുവിളിയാണ് അല്ലെങ്കിൽ അതൊരു അറിവില്ലായിമയാണെന്നും കൂട്ടിച്ചേർത്തു.






