തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ഡ്രൈവറെ മർദ്ദിച്ചതായി പുറത്തുവന്ന പരാതി അടിസ്ഥാന രഹിതമാണെന്ന് റെയിൽവേ പൊലീസ്. ഡ്രൈവറെ മർദിച്ചിട്ടില്ലെന്ന് പൊലീസ് വിശദീകരിച്ചു.
സംഭവത്തിൽ റെയിൽവേ ഇന്റലിജൻസ് മേധാവിക്ക് റിപ്പോർട്ട് നൽകിയതായി അധികൃതർ അറിയിച്ചു. എകെജി സെന്ററിലെ ഡ്രൈവറായ അനൂപ് തില്ലങ്കറിക്കെതിരെ കയ്യേറ്റം ഉണ്ടായെന്നായിരുന്നു പരാതി. പിണറായി വിജയനെ റെയിൽവേ സ്റ്റേഷനിൽ ഇറക്കുന്നതിനിടെയാണ് സംഭവം നടന്നത്.
“‘വണ്ടിയെടുത്ത് മാറ്റെടാ’ എന്ന് ആക്രോശിച്ചു കൊണ്ട് കഴുത്ത് പിടിച്ച് തള്ളിയതായാണ്” അവകാശപ്പെടുന്നത്. എന്നാൽ, പരിശോധനയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാർ ആണ് കയ്യേറ്റം നടത്തിയതെന്നും, അനൂപ് ഡി.ജി.പി.ക്ക് പരാതി നൽകിയിരുന്നുവെന്നും വിവരമുണ്ട്. ജയൻ, ശരത് എന്നീ പൊലീസുകാരാണ് കയ്യേറ്റം ചെയ്തതെന്നും പരാതിയിൽ പറയുന്നു.






