തിരുവനന്തപുരം: സിപിഐഎം നേതൃത്വം അവഗണിക്കുന്നു എന്ന നിലപാടുമായി കടുത്ത വിമർശനം ഉയർത്തിയ കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്റെ വിമര്‍ശനത്തില്‍ പ്രതികരിച്ച് ഇ പി ജയരാജന്. വിനോദിനി ബാലകൃഷ്ണന്റെ ആരോപണങ്ങളെക്കുറിച്ച് ഒന്നും അറിയില്ലെന്നും, പാർട്ടിയിലെ ആരെയും അവഗണിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.
“പാർട്ടിയിലെ ചില പ്രമുഖ നേതാക്കൾ അവഗണനാപരമായ സമീപനം കാണിക്കുന്നു. പ്രത്യേകിച്ച്, ചില പ്രമുഖ പോളിറ്റ്ബ്യൂറോ അംഗങ്ങളുമായി ബന്ധപ്പെടാൻ ശ്രമിച്ചപ്പോഴും ഫോൺ എടുക്കാറില്ല, തിരിച്ചുവിളിക്കാറുമില്ല” എന്നാണ് വിനോദിനി ബാലകൃഷ്ണൻ ആരോപിച്ചത്. തന്റെ ഉദ്ദേശം കോടിയേരി ബാലകൃഷ്ണന്റെ മരണത്തിന് ശേഷം പ്രത്യേക ചടങ്ങുകൾക്കിടയിൽ സംഭവിച്ച വ്യക്തിപരമായ അനുഭവങ്ങളെക്കുറിച്ചാണ്, പിൻവാങ്ങൽ അല്ലെന്നും അവർ വിശദീകരിച്ചു.
കോടിയേരിയുടെ മരണത്തിന് ശേഷം അതിന്റെ ചടങ്ങുകളെല്ലാം കഴിഞ്ഞതിനപ്പുറം അദ്ദേഹം ഒരിക്കലും തന്നെ ഫോണില്‍ പോലും ബന്ധപ്പെട്ടിട്ടില്ല. ഇല്ലാലത്തിനിടയില് വല്ലപ്പോഴും താന്‍ അങ്ങോട്ട് വിളിച്ചാല്‍ ഫോണ്‍ എടുക്കാറില്ലെന്നും വിനോദിനി ബാലകൃഷ്ണന് ചൂണ്ടിക്കാട്ടി.






