ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കില്ല. രാജി ആവശ്യത്തിൽ വഴങ്ങേണ്ടതില്ലെന്ന നിലപാടിലാണ് കേന്ദ്രസർക്കാരും ബിജെപിയും. ധർമേന്ദ്ര പ്രധാനെ പിന്തുണച്ച് മുന്നോട്ട് പോകാനാണ് പാർട്ടി തീരുമാനം.
കേന്ദ്രമന്ത്രിമാരായ ജിതേന്ദ്ര സിംഗ്, ജെ.പി. നദ്ദ എന്നിവരുമായി നടത്തിയ ചർച്ചയിലും ധർമേന്ദ്ര പ്രധാൻ്റെ രാജി ആവശ്യം ഒഴികെയുള്ള സിജെപി നേതാക്കളുടെ നിർദേശങ്ങൾ പരിഗണിക്കാൻ കേന്ദ്രം തയ്യാറായതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ധർമേന്ദ്ര പ്രധാൻ്റെ രാജി ആവശ്യത്തിൽ അന്തിമ നിലപാട് അറിയിക്കാൻ കേന്ദ്രസർക്കാർ നാളെ ഉച്ചവരെ സമയം തേടിയിരുന്നു. എന്നാൽ രാജി നൽകേണ്ട സാഹചര്യമില്ലെന്ന നിലപാടിലാണ് സർക്കാർ ഇപ്പോൾ ഉറച്ചുനിൽക്കുന്നത്.
നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് സിജെപി ഉൾപ്പെടെയുള്ള സംഘടനകൾ വിദ്യാഭ്യാസമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കിയത്. വിഷയത്തിൽ രാഷ്ട്രീയ സമ്മർദ്ദം തുടരുന്നതിനിടെയാണ് കേന്ദ്രത്തിന്റെ തീരുമാനം.




