Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മന്ത്രി ഒ ജെ ജനീഷിന് വിരുന്നൊരുക്കി; പ്രവര്‍ത്തകനെ പുറത്താക്കി സിപിഐ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശൂർ: മന്ത്രി ഒ. ജെ. ജനീഷിനും സഹപ്രവർത്തകർക്കും വീട്ടിൽ വിരുന്നൊരുക്കിയതിന്റെ പേരിൽ മുതിർന്ന സിപിഐ പ്രവർത്തകനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. അഷ്ടമിച്ചിറ ബ്രാഞ്ച് അംഗമായ പി. എസ്. അബ്ദുൾ റഹ്മാനെയാണ് സിപിഐ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയത്. അഷ്ടമിച്ചിറ ബ്രാഞ്ച് കമ്മിറ്റിയാണ് അച്ചടക്ക നടപടി സ്വീകരിച്ചത്.

വർഷങ്ങളായി പാർട്ടിയുടെ വിവിധ ഘടകങ്ങളിൽ സജീവമായി പ്രവർത്തിച്ചിരുന്ന അബ്ദുൾ റഹ്മാനെതിരായ നടപടി പ്രാദേശിക തലത്തിൽ ചർച്ചയായിരിക്കുകയാണ്. മന്ത്രിയുടെ നന്ദി പ്രകടന സന്ദർശനത്തിനിടെ വീട്ടിൽ ഭക്ഷണം നൽകിയതാണ് നടപടിക്ക് കാരണമായതെന്നാണ് ലഭിക്കുന്ന വിവരം.

സംഭവത്തിൽ പ്രതികരിച്ച അബ്ദുൾ റഹ്മാൻ, ഓർമവെച്ച നാൾ മുതൽ സിപിഐ പ്രവർത്തകനായിരുന്നുവെന്നും ഏകദേശം അഞ്ച് പതിറ്റാണ്ടായി പാർട്ടിക്കായി പ്രവർത്തിച്ചുവരികയാണെന്നും പറഞ്ഞു.

“ഇന്നും ഞാൻ സിപിഐയുടെ ആശയങ്ങളിൽ വിശ്വസിക്കുന്ന ആളാണ്. വീട്ടുകാരുടെയും നാട്ടുകാരുടെയും അഭ്യർഥന മാനിച്ചാണ് മന്ത്രിക്ക് ഭക്ഷണം നൽകിയത്. അതിൽ യാതൊരു രാഷ്ട്രീയ ലക്ഷ്യവും ഉണ്ടായിരുന്നില്ല,” അദ്ദേഹം പറഞ്ഞു.

ഒ. ജെ. ജനീഷ് കേരള സർക്കാരിലെ മന്ത്രിയാണെന്നും ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിയുടെ മന്ത്രി മാത്രമല്ലെന്നും അബ്ദുൾ റഹ്മാൻ ചൂണ്ടിക്കാട്ടി. ഭക്ഷണം നൽകിയതിന്റെ പേരിൽ പാർട്ടിയിൽ നിന്ന് പുറത്താക്കിയ നടപടി അപ്രതീക്ഷിതവും വേദനാജനകവുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംഭവത്തിൽ സിപിഐ ജില്ലാ നേതൃത്വത്തിന്റെ പ്രതികരണം ഇതുവരെ ലഭ്യമായിട്ടില്ല. പാർട്ടിയുടെ അച്ചടക്ക നടപടിക്കെതിരെ അബ്ദുൾ റഹ്മാൻ മേൽഘടകങ്ങൾക്ക് അപ്പീൽ നൽകുമോയെന്ന കാര്യവും വ്യക്തമല്ല.

മുതിർന്ന പ്രവർത്തകനെതിരായ നടപടി പാർട്ടി വൃത്തങ്ങളിലും രാഷ്ട്രീയ കേന്ദ്രങ്ങളിലും ചർച്ചയാകുകയാണ്.

Recent News

Advertisement
WhiteswanTV Footer