Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മുഖ്യമന്ത്രി കസേരക്കായി കോൺഗ്രസിൽ ചരടുവലി; ഹൈക്കമാൻഡ് വിലക്ക് ഫലം കാണുന്നില്ല

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ഹൈക്കമാന്‍ഡ് കര്‍ശനമായി വിലക്കിയിട്ടും സംസ്ഥാന കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള ചരടുവലി ശക്തമാകുന്നു. കെ സി വേണുഗോപാലിന് പിന്തുണ നല്‍കുന്ന യുവ നേതാവായ മാത്യു കുഴല്‍നാടന്‍ എംഎല്‍എ ദില്ലിയില്‍ അദ്ദേഹത്തെ രഹസ്യമായി കണ്ടുമുട്ടി. അതേസമയം, കെ സി വേണുഗോപാലിന്‍റെ പേരില്‍ അദ്ദേഹത്തിന്റെ അനുയായികള്‍ പാലക്കാട്ടെ ക്ഷേത്രത്തില്‍ തുലാഭാരം ബുക്ക് ചെയ്തതും ചര്‍ച്ചയാകുന്നു. മൂവാറ്റുപുഴയില്‍ വിഡി സതീശനെ അനുകൂലിച്ച് ഫ്ലക്സ് ഉയര്‍ന്നതും, “കേരളത്തിന് ഒരു ദളിത് മുഖ്യമന്ത്രി വേണ്ടേയെന്ന” ചോദ്യത്തില്‍ നാലിന് മറുപടി നല്‍കാമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി പ്രതികരിച്ചതും രാഷ്ട്രീയ ചൂട് കൂട്ടുന്നു.

മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് സാഹചര്യം സൃഷ്ടിക്കരുതെന്ന ഹൈക്കമാന്‍ഡിന്റെയും കെപിസിസിയുടെയും നിര്‍ദ്ദേശങ്ങള്‍ സംസ്ഥാനത്ത് വലിയ രീതിയില്‍ അവഗണിക്കപ്പെടുകയാണ്. കെ സി വേണുഗോപാലിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തണമെന്ന ആഗ്രഹമുള്ള യുവ നേതാക്കളുടെ പ്രധാന ശബ്ദമായ മാത്യു കുഴല്‍നാടന്‍ ഏകദേശം ഒന്നരമണിക്കൂര്‍ നേരം ദില്ലിയിലെ അദ്ദേഹത്തിന്റെ വസതിയില്‍ കൂടിക്കാഴ്ച നടത്തി. മാധ്യമങ്ങളെ ഒഴിവാക്കി പിന്‍വാതില്‍ വഴി മടങ്ങിയതും ശ്രദ്ധേയമായി. മുഖ്യമന്ത്രി സ്ഥാനത്തോടൊപ്പം മന്ത്രിസഭയില്‍ സ്ഥാനം ഉറപ്പിക്കാനുള്ള ശ്രമങ്ങളും ശക്തമാണെന്നാണ് സൂചന. എന്നാല്‍ കൂടിക്കാഴ്ചയെക്കുറിച്ച് കെ സി വേണുഗോപാല്‍ പ്രതികരിക്കാന്‍ തയ്യാറായില്ല.

ഇതിനിടെ, യൂത്ത് കോണ്‍ഗ്രസ് തൃശൂര്‍ മുന്‍ ജില്ലാ വൈസ് പ്രസിഡന്‍റ് അഡ്വ. സി എം അനില്‍ കുമാര്‍ കെ സി വേണുഗോപാല്‍ മുഖ്യമന്ത്രിയായാല്‍ പാലക്കാട്ടെ കൈപ്പത്തി പ്രതിഷ്ഠയുള്ള ഹേമാംബിക ക്ഷേത്രത്തില്‍ തുലാഭാരം നടത്താമെന്ന് നേര്‍ന്നതായി റിപ്പോര്‍ട്ട്. ഈ ക്ഷേത്ര സന്ദര്‍ശനത്തിന് ശേഷമാണ് ഇന്ദിര ഗാന്ധി കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക ചിഹ്നമായി കൈപ്പത്തി തെരഞ്ഞെടുത്തതെന്ന വിശ്വാസവും പ്രചരിക്കുന്നു.

വി ഡി സതീശന്റെ അനുകൂലികളും പിന്നിലല്ല. മൂവാറ്റുപുഴയില്‍ അദ്ദേഹത്തെ അഭിനന്ദിച്ച് ഉയര്‍ത്തിയ ഫ്ലക്സ് പിന്നീട് നീക്കം ചെയ്യപ്പെട്ടു. കെപിസിസി അധ്യക്ഷ സ്ഥാനമായാലും മുഖ്യമന്ത്രി സ്ഥാനമായാലും ദളിത് പ്രാതിനിധ്യം ആവശ്യമാണ് എന്ന നിലപാട് ആവര്‍ത്തിച്ച് കൊടിക്കുന്നില്‍ സുരേഷ് വീണ്ടും രംഗത്തെത്തി.

സാധാരണയായി തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം മാത്രമാണ് ഇത്തരം നീക്കങ്ങള്‍ ശക്തമാകാറുള്ളത്. എന്നാല്‍ ഇപ്പോഴേ സംസ്ഥാന കോണ്‍ഗ്രസില്‍ ഇത്തരം ചര്‍ച്ചകളും അണിയറ നീക്കങ്ങളും സജീവമായത് ഹൈക്കമാന്‍ഡിനെ അതിശയിപ്പിക്കുന്നു. ഹൈക്കമാന്‍ഡിലെ പ്രധാന നേതാവായ കെ സി വേണുഗോപാലിനെ ഇത്തരം നീക്കങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നുവെന്ന ആരോപണവും ഉയരുന്നു. കാര്യങ്ങള്‍ പരിഹാസ്യമായ ദിശയിലേക്ക് പോകുന്നതിന്റെ ഭീഷണി മനസ്സിലാക്കിയ രാഹുല്‍ ഗാന്ധി ചര്‍ച്ചകളും നീക്കങ്ങളും നിര്‍ത്തിവെക്കാന്‍ നിര്‍ദേശിച്ചിട്ടും അതിന് വലിയ ഫലം കണ്ടിട്ടില്ല.

Recent News

Advertisement
WhiteswanTV Footer