Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

എബോള; അടിസ്ഥാന സൗകര്യങ്ങളില്ലാതെ ആരോഗ്യപ്രവർത്തകർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഡി.ആർ.കോംഗോ: എബോള വൈറസ് വ്യാപനം തുടർന്നിട്ടും രോഗപ്രതിരോധത്തിനും രോഗവ്യാപനം തടയുന്നതിനും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമല്ലെന്ന് ആരോഗ്യപ്രവർത്തകർ. അത്യാവശ്യ സംരക്ഷണ ഉപകരണങ്ങളുടെ ശേഖരം ദിവസങ്ങൾക്കുള്ളിൽ തീരുമെന്നും ഇന്റർനാഷണൽ റെസ്ക്യൂ കമ്മിറ്റി മുന്നറിയിപ്പ് നൽകി.

വടക്കൻ കിവുവിൽ 550-ൽ അധികം കേസുകളും 100 മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. ക്ലോറിൻ പോലുള്ള സാമഗ്രികളും, ബൂട്ടുകൾ പോലുള്ള സുരക്ഷാ ഉപകരണങ്ങളും കുറഞ്ഞു; ബോഡി ബാഗ്, ആംബുലൻസുകൾ ലഭ്യമല്ലാത്തതിനാൽ എബോള ബാധിച്ച് മരിച്ചവരുടെ മൃതദേഹം നീല ടാർപോളിൻ കൊണ്ടാണ് തുകവലിച്ച് മാറ്റിവെക്കേണ്ടി വരുന്നത്. ഇപ്പോൾ 34 ആരോഗ്യപ്രവർത്തകർക്കും എബോള ബാധിച്ചുകൊണ്ടിരിക്കുന്നു. ഏഴുപേർ മരിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. ലഭ്യമായ പിപിഇ കിറ്റുകളുടെ വില കുത്തനെ ഉയർന്നു. പശ്ചിമേഷ്യൻ സംഘർഷവും ഇതിന് കാരണമായിരിക്കാം.

കേസുകളുടെ 90 ശതമാനത്തിലേറെ കോംഗോയുടെ കിഴക്കൻ പ്രവിശ്യയായ ഇട്ടൂരിയിലാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. സൈർ, ബൂൻഡി ബുഗ്യോ, സുഡാൻ, ടായ് ഫോറസ്റ്റ്, റെസ്റ്റോൺ, ബോംബാലി എന്നിവ എബോള വൈറസിന്റെ വകഭേദങ്ങൾ. ഇപ്പോൾ വ്യാപനം ഉള്ളത് ബൂൻഡി ബുഗ്യോ വകഭേദമാണ്, പ്രത്യേക ചികിത്സയോ വാക്സിനോ ലഭ്യമല്ല. 2014-2016 പടിഞ്ഞാറൻ ആഫ്രിക്കയിലെ വ്യാപനത്തിൽ 28,600ലേറെ പേർക്ക് രോഗം ബാധിച്ചിരുന്നു, 1976ൽ എബോള കണ്ടെത്തിയതിനു ശേഷം ഏറ്റവും വലിയ വ്യാപനമാണിത്. ഇത് കോംഗോയിലെ 17-ാമത്തെ എബോള വ്യാപനമാണ്. 2018-2020 കാലത്ത് 2300 പേരാണ് കോംഗോയിൽ എബോള ബാധിച്ച് മരിച്ചത്.

Advertisement
WhiteswanTV Footer