Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

രാജ്യത്ത് ഇന്ധനവില കുറയില്ല; സൂചനകളുമായി എണ്ണക്കമ്പനികള്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവിലയിൽ ഉടൻ കുറവ് ഉണ്ടാകില്ലെന്ന് റിപ്പോർട്ട്. ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞിട്ടുണ്ടെങ്കിലും ഇന്ധനവില കുറയ്ക്കാൻ നിലവിൽ സാധ്യതയില്ലെന്നാണ് എണ്ണക്കമ്പനികൾ നൽകുന്ന വിവരം.

പശ്ചിമേഷ്യൻ സംഘർഷകാലത്ത് ഉണ്ടായ നഷ്ടം പൂർണമായി നികത്തേണ്ടതിനാൽ വില കുറയ്ക്കില്ലെന്നും, ഇറാൻ–അമേരിക്ക സമാധാന കരാറിൽ അന്തിമ തീരുമാനം വരുന്നതുവരെ നിലവിലെ വില നിലനിർത്താനാണ് സാധ്യതയെന്നും റിപ്പോർട്ടുകൾ പറയുന്നു. ഈ നിലപാട് എണ്ണക്കമ്പനികൾ കേന്ദ്ര സർക്കാരിനെ അറിയിക്കുമെന്നാണ് വിവരം.

ഇതിനിടെ പാചകവാതക വിലയിൽ ചെറിയ ഇളവ് അനുവദിക്കാനുള്ള സാധ്യതയും കേന്ദ്ര സർക്കാർ പരിശോധിക്കുന്നതായി സൂചനയുണ്ട്. വാണിജ്യ എൽപിജി സിലിണ്ടറുകളുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ നീക്കിയതായി കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങൾക്ക് കേന്ദ്ര പെട്രോളിയം മന്ത്രാലയം കത്തയച്ചിട്ടുണ്ട്.

പശ്ചിമേഷ്യൻ സംഘർഷങ്ങൾക്ക് മുമ്പുള്ള സ്ഥിതിയിലേക്ക് വിപണി മാറുന്നുവെന്നും, നിയന്ത്രണങ്ങൾ നീക്കം ചെയ്തതോടെ റസ്റ്റോറന്റുകൾ അടക്കമുള്ള മേഖലകൾക്ക് ആശ്വാസമാകുമെന്നുമാണ് വിലയിരുത്തൽ.

അതേസമയം, ഇറാൻ–അമേരിക്ക സമാധാന കരാറിനെ തുടർന്ന് ആഗോള ക്രൂഡ് ഓയിൽ വിലയിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയത്. ബ്രെന്റ് ക്രൂഡ് വില ബാരലിന് ഏകദേശം 79.88 ഡോളറിലെത്തി. മൂന്ന് മാസത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്കാണിത്. കരാർ പ്രഖ്യാപിച്ചതിന് പിന്നാലെ ഏകദേശം 5 ശതമാനം ഇടിവും രേഖപ്പെടുത്തി. ഹോർമുസ് കടലിടുക്ക് കപ്പൽ ഗതാഗതത്തിന് തുറക്കുമെന്ന് മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചതും എണ്ണവിലയിലെ മാറ്റത്തിന് കാരണമായി.

Advertisement
WhiteswanTV Footer