ചെന്നൈ: തമിഴ്‌നാട്ടിൽ ഇത്തവണ കന്നി വോട്ടർമാരുടെ എണ്ണത്തിൽ 33 ശതമാനത്തിലേറെ വർധനവായിരുന്നു. അതുകൊണ്ട് തന്നെ തമിഴ്‌നാട്ടിൽ ഇത്തവണ പോളിംഗ് ശതമാനം ഉയർന്നിരുന്നു. 14.6 ലക്ഷം കന്നിവോട്ടർമാരാണ വോട്ട് ചെയ്തത്. ഇവരിലേറെയും തമിഴക വെട്രി കഴകം നേതാവ് വിജയിനെ പിന്തുണയ്ക്കുന്നവരാണ്. വനിതാ വോട്ടർമാരുടെ വരവ് ഡിഎംകെ യുടെ വിജയത്തിലേക്ക് നയിക്കുമെന്നാണ് അവരുടെ വിലയിരുത്തൽ. തിരഞ്ഞെടുപ്പിൽ ശക്തമായ ത്രികോണ മത്സരമാണ് തമിഴ്‌നാട്ടിൽ അരങ്ങേറിയത്. തങ്ങളുടെ വോട്ട് ഉറപ്പിക്കാനും കിട്ടേണ്ട വോട്ടുകൾ ചിതറിപ്പോകാതെ ഇരിക്കാനും മുന്നണികൾ പ്രവർത്തകരെ രംഗത്തിറക്കി. കിടപ്പുരോഗികൾ ഉൾപ്പെടെയുള്ളവരാണ് വോട്ട് ചെയ്യാനായി ബൂത്തുകളിലെത്തിയത്. മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ മത്സരിച്ച കൊളത്തൂർ, വിജയ് മത്സരിച്ച പെരമ്പൂർ, തിരുച്ചിറപ്പള്ളി ഈസ്റ്റ്, പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസാമിയുടെ മണ്ഡലം എന്നിവിടങ്ങളിലും കനത്ത പോളിങ് നടന്നു. ഇത്തവണ കന്നിവോട്ടർമാർ തുണക്കുമെന്ന പ്രതീക്ഷയിലാണ് വിജയ്.



