തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഡ്രൈവർ അനൂപ് തില്ലങ്കേരി നൽകിയ പൊലീസ് മർദന പരാതിയിൽ റെയില്‍വേ എസ്പിയുടെ റിപ്പോര്‍ട്ട്. പൊലീസ് മര്‍ദ്ദിച്ചെന്ന പരാതി വ്യാജമാണെന്നാണ് റെയില്‍വേ എസ്പിയുടെ റിപ്പോര്‍ട്ടിൽ പറയുന്നത്. അനൂപിന് മർദനമേറ്റിട്ടില്ലെന്നും സംഭവിച്ചത് വാക്കുതർക്കം മാത്രമാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ദൃശ്യങ്ങളും മൊഴികളും പരിശോധിച്ച ശേഷമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഡ്രൈവറായ അനൂപ് പൊലീസുകാരോട് ദേഷ്യപ്പെട്ട് സംസാരിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്.
പൊലീസുകാർ കഴുത്തിൽ പിടിച്ച് തള്ളിയെന്നായിരുന്നു അനൂപിന്റെ പരാതി. ഇതുമായി ബന്ധപ്പെട്ട് ജയൻ, ശരത് എന്നീ പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് അദ്ദേഹം ഡി.ജി.പിക്ക് പരാതി നൽകിയിരുന്നു. എന്നാല്‍ പരാതി അടിസ്ഥാന രഹിതമെന്നാണ് റെയില്‍വേ പൊലീസ് പ്രതികരിച്ചത്.






