ലഖ്നൗ: കോക്രോാച്ച് ജനതാ പാർട്ടി സ്ഥാപകനായ അഭിജീത് ദീപകേയ്‌ക്കെതിരെ ഇഡി, എന്‍എഐ അന്വേഷണം ആവശ്യപ്പെട്ട് പൊതുതാത്പര്യ ഹര്‍ജി. കര്‍ണാടകയിലെ ബിജെപി പ്രവര്‍ത്തകനായ എസ്. വിഘ്‌നേഷ് ശിശിരാണ് ഹര്‍ജിക്കാരൻ.
ഹര്‍ജിയില്‍ കോക്രോാച്ച് ജനതാ പാർട്ടിയുമായി ബന്ധപ്പെട്ട എല്ലാ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും, ചാനലുകളും, ഗ്രൂപ്പുകളും, പ്രൊഫൈലുകളും അടക്കമുള്ള എല്ലാ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളും ബ്ലോക്ക് ചെയ്ത് പ്രവർത്തനരഹിതമാക്കണമെന്നും ആവശ്യമുണ്ട്.
ഹര്‍ജിക്കാരന്റെ വാദപ്രകാരം, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യ കാന്തിന്റെ പരാമര്‍ശങ്ങളുടെ വീഡിയോ ക്ലിപ്പുകള്‍ ഉപയോഗിച്ച് ഒരു “ഡിജിറ്റല്‍ ക്യാമ്പയിന്‍” രൂപകല്‍പന ചെയ്ത് രാജ്യത്തെ യുവാക്കളെ ലക്ഷ്യമിട്ട് ഇന്ത്യൻ സര്‍ക്കാരിനെതിരെ അസംതൃപ്തി ഉണര്‍ത്തുന്ന രീതിയിലാണ് പ്രവർത്തനം നടന്നുവരുന്നത്.




