ഇത്തവണ തിരഞ്ഞെടുപ്പ് കഴിയുമ്പോൾ തമിഴ്‌നാട്ടിലും ബംഗാളിലും രേഖപ്പെടുത്തിയിരിക്കുന്നത് റെക്കോർഡ് പോളിങാണ്. തമിഴ്‌നാട്ടില്‍ 84.41 ശതമാനവും ബംഗാളില്‍ 91.46 ശതമാനം പോളിങുമാണ് രേഖപ്പെടുത്തിയത്. 1977ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പോളിങാണ് തമിഴ്‌നാട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. തമിഴ്‌നാട്ടിലെ കരൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത്. തമിഴ്‌നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലേക്കും ബംഗാളില്‍ 152 മണ്ഡലങ്ങളിലുമാണ് ഇന്നലെ വോട്ടെടുപ്പ് നടന്നത്. ബംഗാളിൽ രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് ഈ മാസം 29ന് നടക്കും.
ശ്കതമായ പോരാട്ടങ്ങളാണ് ഇരു സംസ്ഥാനങ്ങളിലും നടന്നത്. എല്ലാ മുന്നണികളും വിജയപ്രതീക്ഷയിലാണ്. ബംഗാളിൽ മമത ബാനർജിയും പ്രധാനമന്ത്രിയും വാക് പോര് നടത്തിയിരുന്നു. തമിഴ്‌നാട്ടിൽ അട്ടിമറി ഉണ്ടാകുമെന്നാണ് ടിവികെയുടെ പ്രതീക്ഷ. എന്നാൽ ഭരണ തുടർച്ചയാണ് സ്റ്റാലിൻ ലക്ഷ്യമിടുന്നത്.
എസ്‌ഐആര്‍ തന്നെയാണ് രണ്ട് സംസ്ഥാനങ്ങളിലെയും വോട്ടര്‍മാരുടെ പങ്കാളിത്തം ഇത്തവണ ഉയരാനുള്ള കാരണം.




