കാഞ്ഞങ്ങാടിൽ അധികാര തുടർച്ചയ്ക്ക് എൽഡിഎഫ്, പിടിച്ചെടുക്കാൻ യുഡിഎഫ്
കാസർഗോഡ്: കാഞ്ഞങ്ങാട് നഗരസഭയിൽ മൂന്നാമതും അ ധികാരത്തിലെത്താനുള്ള പരിശ്രമത്തിലാണ് ഇടതുപക്ഷം. 2015 ൽ വിവി രമേശനിലുടെയാണ് എൽഡിഎഫ് വീണ്ടും അധികാരം പിടിച്ചെടുത്തത്. പിന്നീട് 2020ൽ ഭരണ തുടർച്ചയിലൂടെ കെവി സുജാത ചെയർപേഴ്‌സണായി. അധികാരം നിലനിർത്താൻ ഇത്തവണയും ഇടതുപക്ഷം വിവി രമേശനെ തന്നെ മത്സരത്തിനിറക്കിയിരിക്കുന്നത്. കാഞ്ഞങ്ങാട് നഗരസഭയുടെ പ്രഥമ ഭരണം യുഡിഎഫിനായിരുന്നു. 1988 ൽ 28 ൽ 18 സീറ്റ് നേടിയാണ് യുഡിഎഫിലെ കെഎം ഷംസുദ്ദീൻ കാഞ്ഞങ്ങാടിന്റെ പ്രഥമ ചെയർമാനായത്. രണ്ടാമത് നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ വി ഗോപിയും […]
Read more

