സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

കാഞ്ഞിരപ്പള്ളി മാത്രമല്ല, പൂഞ്ഞാറും പാലായും വേണം; കോട്ടയം കാവി പുതക്കാന്‍ BJP

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

എക്കാലവും ക്രിസ്ത്യന്‍ വോട്ടുകള്‍ വിധി നിര്‍ണയിച്ച, വലതുപക്ഷ വളക്കൂറുള്ള മണ്ണായിരുന്നു കോട്ടയം ജില്ലയിലേത്. എന്നാല്‍ മറ്റെവിടേയും പോലെ കോണ്‍ഗ്രസ് ഒരു വശത്ത് നിന്ന് ക്ഷയിച്ചു തുടങ്ങിയപ്പോള്‍ 2016ലാണ് ബിജെപി ആ കാര്യം തിരിച്ചറിഞ്ഞത്- കേരള കോണ്‍ഗ്രസിന്റെ കുത്തകയായ കോട്ടയം ജില്ലയിലും തങ്ങള്‍ക്ക് വോട്ട് കുത്താന്‍ ആളുണ്ട് എന്നത്. 2016ല്‍ 31,000ലധികം വോട്ടുകളാണ് കാഞ്ഞിരപ്പിള്ളി മണ്ഡലത്തില്‍ ബിജെപി നേടിയത്. അതോടെ ബിജെപിയുടെ ജില്ലയിലെ ഏക എ ക്ലാസ് മണ്ഡലം എന്ന പദവിയിലേക്ക് കാഞ്ഞിരപ്പിള്ളി ഉയര്‍ന്നു. മുപ്പതിനായിരത്തിലധികം വോട്ട് ലഭിക്കുന്ന മണ്ഡലങ്ങളെയാണ് ബിജെപി എ ക്ലാസ് മണ്ഡലം എന്ന പരിഗണന നല്‍കി പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുക. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ട പാര്‍ലമെന്റില്‍ മത്സരിച്ച കെ.സുരേന്ദ്രന് കാഞ്ഞിരപ്പള്ളിയില്‍ നിന്ന് 36,628 വോട്ടുകള്‍ നേടാനുമായി. ഇതോടെയാണ് കാഞ്ഞിരപ്പള്ളി ബിജെപിയുടെ റഡാറില്‍ കുരുങ്ങിയത്. ഇത്തവണ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനെ നിര്‍ത്തി മണ്ഡലം പിടിക്കാന്‍ തന്നെയാണ് തീരുമാനം.

എന്നാല്‍ ജില്ലയിലെ മറ്റ് മണ്ഡലങ്ങളില്‍ ഈ നേട്ടം വ്യാപിപ്പിക്കാന്‍ സാധിച്ചില്ല. ഇത്തവണത്തെ തെരഞ്ഞെടുപ്പോട് കൂടി കോട്ടയം ജില്ലയില്‍ അനിഷേധ്യ സാന്നിധ്യമായി വളരാന്‍ തന്നെയാണ് ബിജെപി തീരുമാനം. അതിനുള്ള കളികളും സജീവം. ജനപക്ഷം നേതാവ് പി.സി.ജോര്‍ജ് ഒപ്പം ചേര്‍ന്നതോടെയാണ് കാഞ്ഞിരപ്പള്ളിക്കപ്പുറം ബിജെപി ചിന്തിച്ചു തുടങ്ങുന്നത്. പിസിയുടെ പൂഞ്ഞാറിലും സമീപ മണ്ഡലമായ പാലായിലുമാണ് ബിജെപി പ്രതീക്ഷ വയ്ക്കുന്നത്. ഇത്തവണ പൂഞ്ഞാറില്‍ മത്സരിക്കാന്‍ പിസിക്ക് നേതൃത്വത്തിന്റെ പച്ചക്കൊടിയും ലഭിച്ചു കഴിഞ്ഞു. പിസിക്കൊപ്പം മകന്‍ ഷോണ്‍ ജോര്‍ജിന്റെ പേരും പാലായില്‍ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റാണ് ഷോണ്‍ ഇപ്പോള്‍.

വൈക്കം മുന്‍ എംഎല്‍എയും സിപിഐ നേതാവുമായ കെ അജിതിനെ തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് കൂടാരത്തിലെത്തിച്ച് ആദ്യ വെടി പൊട്ടിച്ചു കഴിഞ്ഞു ബിജെപി. സിപിഐയുടെ ആദ്യകാല നേതാവും 4 തവണ വൈക്കം എംഎല്‍എയുമായിരുന്ന എം.കെ.കേശവന്റെ മകനാണ്. 2006, 2011 നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ വിജയിച്ച് എംഎല്‍എ ആയിരുന്നു. സിപിഐ വൈക്കം മണ്ഡലം കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറിയായും കോട്ടയം ജില്ലാ കൗണ്‍സില്‍ അംഗമായും പ്രവര്‍ത്തിക്കുകയായിരുന്നു എന്നതിനാല്‍ തന്നെ സജീവ രാഷ്ട്രീയത്തിലുള്ള ആളെ ഒപ്പം നിര്‍ത്തിയത് നേട്ടമായാണ് നേതൃത്വം കാണുന്നത്. ഇവിടെ നിന്ന് സമീപകാലത്ത് സിപിഐയില്‍ നിന്ന് ബിജെപിയിലേക്ക് നേതാക്കളും പ്രവര്‍ത്തകരും കൂട് മാറിയിരുന്നു. അജിത്തിന് വലിയ സ്വീകരണം ഒരുക്കാന്‍ ബിജെപി തീരുമാനിച്ചിട്ടുണ്ട്. ഇതോടെ വൈക്കം സീറ്റില്‍ അജിതിനെ നിര്‍ത്താനുള്ള സാധ്യത കൂടി. നിലവില്‍ ബിഡിജെഎസിനാണ് ഇവിടെ സീറ്റ്.

🔒 Premium Content

Please sign in to continue reading.

Sign In / Register
Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.