Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വൈദ്യുതാഘാതമേറ്റ ഗർഭിണിക്ക് ചികിത്സ വൈകി; ഗർഭസ്ഥ ശിശു മരിച്ചതായി പരാതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ: വൈദ്യുതാഘാതം നേരിട്ട യുവതിയുടെ ഗർഭസ്ഥ ശിശു മരിച്ചതിൽ ആശുപത്രിയിലെ ചികിത്സ വൈകിയതിനെ തുടർന്നെന്ന് കുടുംബം. വെള്ളക്കിണർ പൂപ്പറമ്പിൽ തൻസീറിന്റെ ഭാര്യ നജ്‌ല (26) കഴിഞ്ഞ ദിവസം രാവിലെ പതിനൊന്നോടെയാണ് വാഷിങ് മെഷീൻ പ്രവർത്തിപ്പിക്കുന്നതിനിടയിൽ വൈദ്യുതാഘാതം നേരിട്ടത്.

തുടർന്ന് ഉടൻ ബീച്ച് വനിതാ-ശിശു ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന നജ്ലയ്ക്ക് മതിയായ പരിശോധന ലഭിക്കാത്തതായും, അതാണ് ശിശുവിന്റെ മരണത്തിന് കാരണമായതായും ബന്ധുക്കൾ ആരോപിക്കുന്നു. നജ്ലയെ സ്ഥിരമായി പരിശോധിക്കുന്ന ഡോക്ടർ ഡ്യൂട്ടിയിലില്ലാതിരുന്നതിനാൽ, വീട്ടിലെത്തി കാണിക്കാനാണ് അടിയന്തര വിഭാഗത്തിലെ ഡോക്ടർ നിർദ്ദേശിച്ചതെന്നും, അതിനിടയിൽ ശരിയായ സ്കാനിംഗ് നടത്താൻ ആശുപത്രിയിൽ സൗകര്യമില്ലായിരുന്നുവെന്നും ബന്ധുക്കൾ പറയുന്നത്.

ഏകദേശം ഒന്നര മണിക്കൂർ ബീച്ച് ആശുപത്രിയിൽ ചെലവഴിച്ച ശേഷവും ഗർഭസ്ഥ ശിശുവിന് നിർണായകമായ പരിശോധനകൾ നടപ്പിലാക്കപ്പെടാതെ, നജ്ലയെ പിന്നീട് ജനറൽ ആശുപത്രിയിലേയ്ക്ക് മാറ്റി, പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. വൈകിട്ട് മൂന്ന് മണിക്ക് നടത്തിയ പരിശോധനയിൽ ശിശുവിന് അനക്കമില്ലെന്ന് കണ്ടെത്തി. പിന്നീട് യുവതിയെ അഡ്മിറ്റ് ചെയ്തു.
നജ്ലയുടെ ആരോഗ്യനില തൃപ്തികരമാണെന്നും തുടർചികിത്സകൾ നൽകുകയാണെന്നും മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. എ ഹരികുമാർ പറഞ്ഞിരുന്നു.

ആശുപത്രിയിൽ എത്തിച്ച സമയത്ത് തന്നെ ശരിയായ പരിശോധന നടത്തി നടപടിയെടുത്തിരുന്നെങ്കിൽ കുഞ്ഞിനെ രക്ഷിക്കാമായിരുന്നു എന്നാണ് ബന്ധുക്കൾ പറയുന്നത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ സൗത്ത് പൊലീസ് നജ്ലയുടെയും ബന്ധുക്കളുടെയും മൊഴി രേഖപ്പെടുത്തി. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

Recent News

Advertisement
WhiteswanTV Footer