മുംബൈ: ശ്രീലങ്കൻ പര്യടനത്തിന് മുന്നോടിയായി ഇന്ത്യ അണ്ടർ-19 ക്രിക്കറ്റ് ടീമിന്റെ പരിശീലന ക്യാമ്പ് ഈ മാസം 23ന് ആരംഭിക്കും. മൂന്ന് ഏകദിനങ്ങളും രണ്ട് മൾട്ടി-ഡേ മത്സരങ്ങളും ഉൾപ്പെടുന്ന പര്യടനത്തിലെ ആദ്യ മത്സരം ജൂലൈ 4ന് ഹമ്പൻതോട്ടയിൽ നടക്കും.
ടീമിന്റെ ക്യാപ്റ്റനായി യഷ്‌വർദ്ധൻ സിംഗ് ചൗഹാനും വൈസ് ക്യാപ്റ്റനായി ലക്ഷ്യ റായിച്ചന്ദാനിയും ചുമതലയേൽക്കും. പരിശീലകരും ക്രിക്കറ്റ് രംഗത്തെ പ്രമുഖരും താരങ്ങൾക്ക് ആശംസകൾ നേർന്നു.
പ്രധാന ശ്രദ്ധ ആകർഷിക്കുന്നത് മുൻ ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡിന്റെ മകൻ അൻവയ് ദ്രാവിഡ് ഏകദിന ടീമിൽ ഇടം നേടിയതാണ്. യുവതാരങ്ങളുടെ പ്രകടനം ഈ പര്യടനത്തിൽ അടുത്ത തലമുറ ഇന്ത്യൻ ക്രിക്കറ്റിനുള്ള നിർണായക പരീക്ഷണമായിരിക്കുമെന്നാണ് വിലയിരുത്തൽ.
സാഗർ വിർക്ക്, ലക്ഷ്യ റായിച്ചന്ദാനി (വൈസ് ക്യാപ്റ്റൻ), യഷ്‌വർദ്ധൻ സിംഗ് ചൗഹാൻ (ക്യാപ്റ്റൻ), വിനീത് വി.കെ, അർജുന്‍ രാജ്പുത്, കുഷാഗ്ര ഓജ, രജത് ബാഗേൽ (വിക്കറ്റ് കീപ്പർ), അൻവയ് ദ്രാവിഡ് (വിക്കറ്റ് കീപ്പർ), അൻമോൽജീത് സിംഗ്, വുത്കുരി യശ്വീർ ഗൗഡ്, രോഹിത് അനിൽ യാദവ്, ഷാവിൻ വി, കാവ്യ പരേഷ് പട്ടേൽ, മോഹിത് ഉൽവ, ഇഷാൻ സൂദ്. എന്നിവരാണ് ഇന്ത്യ അണ്ടർ-19 ഏകദിന ടീമിൽ ഇടം നേടിയിരിക്കുന്നത്.
സാഗർ വിർക്ക്, ലക്ഷ്യ റായിച്ചന്ദാനി (വൈസ് ക്യാപ്റ്റൻ), യഷ്‌വർദ്ധൻ സിംഗ് ചൗഹാൻ (ക്യാപ്റ്റൻ), പട്ടേൽ കുഷ്, മനൽ ചൗഹാൻ, കുഷാഗ്ര ഓജ, മാനവ് കൃഷ്ണ (വിക്കറ്റ് കീപ്പർ), ആര്യൻ സന്ദേഷ് സാക്പാൽ (വിക്കറ്റ് കീപ്പർ), ഹേംചുദേശൻ ജെ, ബി.കെ കിഷോർ, രോഹിത് അനിൽ യാദവ്, കാവ്യ പരേഷ് പട്ടേൽ, പ്രിയാൻഷു സിംഗ്, പ്രണവ് രാഘവേന്ദ്ര, ചിഗുരുപാട്ടി വെങ്കട്ട. എന്നിവരാണ് ഇന്ത്യ അണ്ടർ-19 മൾട്ടി-ഡേ ടീം അംഗങ്ങൾ.






