സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Category: Bengaluru

വാഗ്ദാനങ്ങളായി വീട്, ബ്യൂട്ടി പാർലർ; പൊലീസ് ഇൻസ്പെക്ടർക്കെതിരെ ലൈംഗിക പീഡന പരാതി

ബെംഗളൂരു: ബെംഗളൂരുവിൽ പൊലീസ് ഇൻസ്പെക്ടർക്കെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് ലൈംഗിക പീഡന പരാതി നൽകി യുവതി. ഡിജെ ഹള്ളി ഇൻസ്പെക്ടർ സുനിലിനെതിരെയാണ് മുപ്പത്തിയാറുകാരിയുടെ പരാതി. വിവാഹ വാഗ്ദാനം നൽകി പലവട്ടം പീഡിപ്പിച്ചു എന്നാണ് പരാതിയിലെ ആരോപണം. തെളിവായി ഭാര്യയും മക്കളും വീട്ടിലില്ല, വരണം എന്നാവശ്യപ്പെട്ടുള്ള ചാറ്റ് യുവതി പുറത്തുവിട്ടു. ഒരു കേസുമായി ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷനിൽ എത്തിയ താനുമായി അടുപ്പം സ്ഥാപിക്കുകയും പിന്നീട് ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്നാണ് യുവതി പറയുന്നത്. വീട്ടിലും ഹോട്ടലിലും ഉൾപ്പെടെ വിളിച്ചു വരുത്തി […]
Read more

കര്‍ണാടകയിൽ മലയാളി ലോറി ഡ്രൈവര്‍ക്ക് വെടിയേറ്റു

ബെംഗളൂരു: കർണാടകയിലെ പുത്തൂരിൽ മലയാളിക്ക് വെടിയേറ്റു. അനധികൃത കാലിക്കടത്താണെന്ന് ആരോപിച്ച പൊലീസ് മലയാളി ലോറി ഡ്രൈവര്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. കാസർകോട് സ്വദേശി അബ്ദുള്ളയ്ക്കാണ് വെടിയേറ്റത്. കന്നുകാലികളെ കടത്തിയ വണ്ടി പൊലീസ് തടഞ്ഞപ്പോൾ നിർത്താതെ പോയതിനെ തുടര്‍ന്ന് ലോറിയെ പിന്തുടര്‍ന്ന് പൊലീസ് വെടിയുതിര്‍ക്കുകയായിരുന്നു. ലോറി ഡ്രൈവറായ അബ്ദുള്ളയുടെ കാലിലാണ് വെടിയേറ്റത്. വെടിയേറ്റ അബ്ദുള്ളയെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോറിയിൽ ഒപ്പമുണ്ടായിരുന്നയാള്‍ ഓടി രക്ഷപ്പെട്ടു. കേരള-കര്‍ണാടക അതിര്‍ത്തിയിലെ ഈശ്വരമംഗളയിൽ വെച്ചായിരുന്നു സംഭവം. സംഭവത്തിൽ അബ്ദുള്ളയ്ക്കും സഹായിക്കുമെതിരെ കാലിക്കടത്തിന് കേസെടുത്തു. ബെല്ലാരി പൊലീസ് […]
Read more

ഭാര്യയെ കൊന്ന് കിണറ്റിലിട്ട് മൂടി; ഭർത്താവും മാതാപിതാക്കളും അറസ്റ്റിൽ

ബെംഗളൂരു: കർണാടകയിലെ ചിക്കമഗളൂരുവിൽ ഭാര്യയെ കൊന്ന് മൃതദേഹം കിണറ്റിൽ താഴ്ത്തി. ഭർത്താവിനെയും മാതാപിതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു. അലഗാട്ട സ്വദേശിയായ വിജയ്, ഭാര്യ ഭാരതിയെ കൊലപ്പെടുത്തിയശേഷം കാണാതായതായി പരാതിയും നൽകിയിരുന്നു. അന്വേഷണത്തിനിടെ വിജയ് തന്നെയാണ് കൊലപാതകം നടത്തിയതെന്ന് കടൂർ പൊലീസ് സ്ഥിരീകരിച്ചു. കൃഷിഭൂമിയിലെ കുഴൽ കിണറിനകത്ത് 12 അടി ആഴത്തിൽ കുഴിച്ചുമൂടിയ നിലയിൽ ഭാരതിയുടെ മൃതദേഹം കണ്ടെത്തി. സംഭവം മറച്ചുവെയ്ക്കാൻ സഹായിച്ചതിന് വിജയ്‍യുടെ അച്ഛൻ ഗോവിന്ദപ്പയെയും അമ്മ തായമ്മയെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഭാര്യയുടെ ആത്മാവ് പ്രേതമായി തിരിച്ചെത്തിയാലേ […]
Read more

ഭാര്യയ്ക്ക് അമിത അളവിൽ അനസ്‌തേഷ്യ നൽകി കൊലപ്പെടുത്തിയ ഡോക്ടർ അറസ്റ്റിൽ

ബംഗളൂരു: ഡോക്ടറായ യുവതിയുടെ മരണത്തിൽ ഭർത്താവും സഹപ്രവർത്തകനും അറസ്റ്റിൽ. ജനറൽ സർജനായ ഡോക്ടർ മഹേന്ദ്ര റെഡ്ഡിയും സഹായിയുമാണ് പിടിയിലായത്. ത്വക്‌രോഗ വിദഗ്ദയായ കൃതിക റെഡ്ഡിയെയാണ് കൊലപ്പെടുത്തിയത്. കഴിഞ്ഞ ഏപ്രിൽ 21ന് ബംഗളൂരുവിലെ മുന്നേകൊല്ലൽ പ്രദേശത്തുളള വീട്ടിലായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടായത്. മഹേന്ദ്ര റെഡ്ഡി, കൃതികയ്ക്ക് അമിത അളവിൽ അനസ്‌തേഷ്യ നൽകിയെന്നാണ് വിവരം. അസുഖം ബാധിച്ച കൃതികയെ മഹേന്ദ്ര അടുത്തുളള ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ മറാത്തഹളളി പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്​റ്റർ ചെയ്തിരുന്നു. കഴിഞ്ഞ വർഷം മേയ് […]
Read more

ഡി.കെ. ശിവകുമാര്‍ ഇടപെട്ടു; ബിഗ് ബോസ് കന്നഡ പതിപ്പ് പുനരാരംഭിച്ചു

ബെംഗളൂരു: കര്‍ണാടക മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നടപടിയെത്തുടര്‍ന്ന് ചിത്രീകരണം പുനരാരംഭിച്ചു. പാരിസ്ഥിതിക മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ഷോ ചിത്രീകരിക്കുന്ന സ്റ്റുഡിയോയുടെ പ്രവർത്തിക്കുന്നതെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ സ്റ്റുഡിയോ അടച്ചുപൂട്ടുകയായിരുന്നു. എന്നാല്‍ പാരിസ്ഥിതിക മാനദണ്ഡങ്ങള്‍ പാലിച്ചു അനുമതിനേടാന്‍ 10 ദിവസംകൂടി അനുവദിച്ചു. ഇതോടെ സ്റ്റുഡിയോ വീണ്ടുംതുറന്നു. ഷോയിലെ താരങ്ങള്‍ തിരിച്ചെത്തി. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ ഇടപെടലിനെത്തുടര്‍ന്നാണ് സ്റ്റുഡിയോയ്ക്ക് വീണ്ടും പ്രവർത്തനാനുമതി ലഭിച്ചത്. ഷോ അവതാരകനും കന്നഡ സൂപ്പര്‍താരവുമായ കിച്ച സുദീപ്, ഡി കെ ശിവകുമാറിനും സര്‍ക്കാരിനും നന്ദി അറിയിച്ചു.
Read more

പോസ്റ്റ് ഓഫിസിൽ ലഭിച്ച പാഴ്സലിൽ 23 കോടിയുടെ ലഹരിമരുന്ന്; 5 പേർ അറസ്റ്റിൽ

ബെംഗളൂരു: രാജ്യാന്തര ലഹരികടത്ത് സംഘങ്ങളുടെ രഹസ്യ സംഘം പിടിയിൽ. ബെംഗളൂരുവിൽ, രഹസ്യാന്വേഷണ വിവരത്തെ തുടർന്ന് നടന്ന റെയ്ഡുകളിൽ 23 കോടിയിലധികം മൂല്യമുള്ള ലഹരിമരുന്നുകളുമായി അഞ്ചുപേർ പിടിയിലായി. അറസ്റ്റിലായവരിൽ സുഡാൻ സ്വദേശിനിയുമുണ്ട്.ബെംഗളൂരു പൊലീസ് സെൻട്രൽ ക്രൈം ബ്രാഞ്ച് (CCB) നടത്തിയ മൂന്ന് വ്യത്യസ്ത കേസുകളിലായി നടത്തിയ പരിശോധനയിലാണ് എംഡിഎംഎ ഗുളികകൾ, ഹഷീഷ് ഓയിൽ, ഹൈഡ്രോ കഞ്ചാവ് എന്നിവ അടങ്ങുന്ന 15 കിലോ ലഹരിവസ്തുക്കൾ പിടിച്ചെടുത്തത്. ഇവയിൽ ഭൂരിഭാഗവും വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിയാണെന്ന് പൊലീസ് വ്യക്തമാക്കി. ഒരു കേസിൽ […]
Read more

മലയാളി യുവതിക്കുനേരെ ബെംഗളൂരുവിൽ അതിക്രമം

ബെംഗളൂരു: കോറമംഗലയിൽ ഒരു മലയാളി യുവതിക്ക് നേരെ യൂബർ ഓട്ടോ ഡ്രൈവർ അതിക്രമം. യുവതി ബുക്ക് ചെയ്ത ലൊക്കേഷനിലേക്ക് എത്താൻ ശ്രമിച്ചപ്പോൾ, ഓട്ടോ ഡ്രൈവർ അവളെ പാതിവഴിയിൽ ഇറക്കിവിടാൻ ശ്രമിക്കുകയും, ഭീഷണിപ്പെടുത്തുകയും ചെയ്തു. യുവതി പരാതിയിൽ പറഞ്ഞതനുസരിച്ച്, “തെരുവുനായ ശല്യം ഉണ്ടെന്നും, ബുക്ക് ചെയ്ത ലൊക്കേഷനിൽ തന്നെ എത്തിക്കണം” എന്ന് അവൾ ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ, ഓട്ടോ ഡ്രൈവർ യുവതിയെ കയറ്റി ഓട്ടോയിൽ തിരികെ പോകാനും ശ്രമിച്ചു. മുഖത്തടിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും, ആരോട് പരാതിപറഞ്ഞാലും പ്രശ്നമില്ലെന്ന് മറുപടി നൽകിയെന്നും […]
Read more

മുതിർന്ന മാധ്യമ പ്രവർത്തകൻ ടിജെഎസ് ജോര്‍ജ് അന്തരിച്ചു

ബെംഗളൂരു: മുതിർന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ടിജെഎസ് ജോര്‍ജ് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. വെള്ളിയാഴ്ച മുതൽ മണിപ്പാൽ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന അദ്ദേഹം ബെംഗളൂരുവിലാണ് അന്ത്യം സംഭവിച്ചത്. പത്മഭൂഷണ്‍ റഷ്യയിൽ രാജ്യം ആദരിച്ച ഈ മാധ്യമകുലപതി പത്തനംതിട്ട ജില്ലയിലെ തുമ്പമണ്‍ സ്വദേശിയാണ്. മുംബൈയിലെ ഫ്രീ പ്രസ് ജേർണലിൽ മാധ്യമപ്രവര്‍ത്തന ജീവിതം ആരംഭിച്ച അദ്ദേഹം പിന്നീട് ഇന്റർനാഷണൽ പ്രസ് ഇൻസ്റ്റിറ്റ്യൂട്ട്, ദി സെർച്ച് ലൈറ്റ്, ഫാർ ഈസ്റ്റേൺ എകണോമിക് റിവ്യൂ, ഏഷ്യാവീക്ക് എന്നിവയിൽ പ്രവർത്തിച്ചിരുന്നു. ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസിൽ […]
Read more

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി

ബെംഗളൂരു: ദുബൈയിൽ നിന്ന് അടുത്തിടെ ബെംഗളൂരുവിലേക്ക് മടങ്ങിയ 29 വയസ്സുകാരൻ ധർമ്മശീലൻ രമേഷ്, ഭാര്യ മഞ്ജു പി യെ കൊലപ്പെടുത്തി. ശേഷം യുവാവ് ആത്മഹത്യ ചെയ്തു. സംഭവം ഞായറാഴ്ച രാത്രി ജ്ഞാനഭാരതി പൊലീസ് സ്റ്റേഷൻ പരിധിയിലെ മെയിൻ റോഡിനടുത്ത് ഉള്ള അപ്പാർട്ട്മെന്റിലാണ് നടന്നത്. മഞ്ജുവിന്റെ പിതാവ്, വീട്ടിലെത്തിയപ്പോൾ അപ്പാർട്ട്മെന്റ് പൂട്ടിയിരുന്നതും, അകത്ത് പ്രതികരണം ഇല്ലാതിരുന്നതും ശ്രദ്ധിച്ച് വാതിൽ തകർത്ത് അകത്ത് കടന്നു. അപ്പോൾ മഞ്ജുവിന്റെ ശരീരത്തിൽ 45 കുത്തേറ്റ മുറിവുകളും കഴുത്തിൽ മുറിയും ഉള്ള നിലയിൽ ഇരുവരുടെയും […]
Read more

കെട്ടിട പാർക്കിംഗിൽ തീപിടിച്ച് 19 ഇലക്ട്രിക് സ്കൂട്ടറുകൾ നശിച്ചു

ബെംഗളൂരു: നഗരത്തിലെ കനകപുര മെട്രോ സ്റ്റേഷനോട് ചേർന്ന ബഹുനില കെട്ടിടത്തിൽ വൻ തീപിടിത്തം. ഡോമിനോസ് പീസ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ പാർക്കിംഗ് ഏരിയയിൽ ഇലക്ട്രിക് സ്കൂട്ടർ ചാർജിങ്ങ് പോയിന്റിലെ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണം. തീ കെട്ടിടത്തിലേക്ക് പടർന്നു, പാർക്കിങ്ങിൽ വെച്ചിരുന്ന ഗ്യാസ് സിലിണ്ടറികളിൽ ഒന്ന് പൊട്ടിത്തെറിച്ചെങ്കിലും മറ്റും സുരക്ഷിതമായി രക്ഷപ്പെട്ടു. 19 ഇലക്ട്രിക് സ്കൂട്ടറുകളും പീസ ഡെലിവറി വാഹനവും കത്തി നശിച്ചു. അഗ്നിശമനസേനയുടെ രണ്ട് വാഹനങ്ങൾ സ്ഥലത്ത് എത്തി തീയണച്ചുവെന്ന് റിപ്പോർട്ട്. നാശനഷ്ടത്തിന്റെ തുക ഇന്നും വിലയിരുത്തപ്പെടുന്നുണ്ട്.
Read more

Recent News

Advertisement