Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മുല്ലപ്പെരിയാർ സുരക്ഷാ പരിശോധന; ആദ്യഘട്ടം പൂർത്തിയായി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഇടുക്കി: മുല്ലപ്പെരിയാർ: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സമഗ്ര സുരക്ഷാ പരിശോധനയുടെ ആദ്യഘട്ടം പൂർത്തിയായി. പരിശോധനാ റിപ്പോർട്ട് 15 ദിവസത്തിനകം ദേശീയ ഡാം സുരക്ഷാ അതോറിറ്റിക്ക് സമർപ്പിക്കുമെന്ന് അഞ്ചംഗ വിദഗ്ധ പാനൽ അറിയിച്ചു. അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച കൂടുതൽ പരിശോധനകൾ ആവശ്യമാണെങ്കിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും സമിതി വ്യക്തമാക്കി.

അണക്കെട്ടിൽ രണ്ട് ദിവസവും സമഗ്ര പരിശോധന നടത്തണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുമെന്ന് കേരളത്തിന്റെ പ്രതിനിധികൾ അറിയിച്ചു. ആവശ്യം അംഗീകരിക്കാത്ത പക്ഷം സുപ്രീംകോടതിയെ സമീപിക്കാനാണ് സംസ്ഥാനത്തിന്റെ നീക്കം. സുപ്രീംകോടതി നിർദേശപ്രകാരം കേന്ദ്ര ഡാം സുരക്ഷാ അതോറിറ്റിയുടെ മേൽനോട്ടത്തിൽ രൂപീകരിച്ച അഞ്ചംഗ വിദഗ്ധ പാനലാണ് ചൊവ്വാഴ്ച ആദ്യഘട്ട പരിശോധന നടത്തിയത്.

പ്രധാന അണക്കെട്ട്, ബേബി ഡാം, സ്പിൽവേ, ഗാലറി തുടങ്ങിയ ഭാഗങ്ങളിലാണ് ആദ്യദിനം പരിശോധന നടത്തിയത്. ബുധൻ, വ്യാഴം ദിവസങ്ങളിൽ അണക്കെട്ടുമായി ബന്ധപ്പെട്ട് കേരളവും തമിഴ്നാടും ഉന്നയിക്കുന്ന ആശങ്കകളും ആവശ്യങ്ങളും പാനൽ വിശദമായി പരിശോധിക്കും. ഇരു സംസ്ഥാനങ്ങളുടെയും വാദങ്ങൾ പരിഗണിച്ച ശേഷം ആവശ്യമെങ്കിൽ വീണ്ടും പരിശോധന നടത്താനും സമിതി തീരുമാനിച്ചേക്കും.

അതേസമയം, നിലവിലെ പരിശോധനാ രീതിയിൽ കേരളം വിയോജിപ്പ് രേഖപ്പെടുത്തി. ആവശ്യമായ സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിക്കാതെയുള്ള പരിശോധന സമഗ്രമാകില്ലെന്നാണ് സംസ്ഥാനത്തിന്റെ നിലപാട്. ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള അണക്കെട്ടിന്റെ ഘടനാപരമായ സുരക്ഷ, ഹൈഡ്രോളിക് സുരക്ഷ, ഭൂകമ്പത്തെ അതിജീവിക്കാനുള്ള ശേഷി എന്നിവ സംബന്ധിച്ച് സാങ്കേതിക പരിശോധന അനിവാര്യമാണെന്ന് കേരളം ചൂണ്ടിക്കാട്ടും.

റിക്ടർ സ്‌കെയിലിൽ 5.5 തീവ്രത രേഖപ്പെടുത്തുന്ന ഭൂചലനമുണ്ടായാൽ അണക്കെട്ടിന് ഭീഷണിയാകാമെന്ന് വിവിധ പഠനങ്ങൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സാങ്കേതിക പരിശോധന നടത്താതെ ഈ ആശങ്കകൾ പൂർണമായി പരിഹരിക്കാനാകില്ലെന്നാണ് കേരളത്തിന്റെ വാദം. ഭൂകമ്പത്തെ അതിജീവിക്കാനുള്ള അണക്കെട്ടിന്റെ ശേഷി കൃത്യമായി വിലയിരുത്തണമെന്നും സംസ്ഥാനം ആവശ്യപ്പെടും.

മേഘവിസ്ഫോടനമോ അതിതീവ്ര മഴയോ മൂലം അണക്കെട്ട് അതിവേഗം നിറയുകയും ഏകദേശം ആറ് മണിക്കൂറോളം ജലം കവിഞ്ഞൊഴുകുകയും ചെയ്താൽ സുരക്ഷയ്ക്ക് ഭീഷണിയുണ്ടാകാമെന്ന് ഡൽഹി ഐ.ഐ.ടി. നടത്തിയ പഠനവും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള അണക്കെട്ടിന്റെ കാര്യത്തിൽ ഇത്തരം സാധ്യതകൾ അവഗണിക്കാനാകില്ലെന്നാണ് കേരളത്തിന്റെ നിലപാട്.

വിദഗ്ധ പാനലിന്റെ റിപ്പോർട്ട് ലഭിച്ചശേഷം തുടർനടപടികൾ സംബന്ധിച്ച് ഡൽഹിയിൽ ഉന്നതതല യോഗം ചേരാനും തീരുമാനമുണ്ടാകും.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer