കൊച്ചി: ഓൺലൈൻ ഡെലിവറി നടത്തുന്നവർക്ക് മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സ്വിഗി, സൊമാറ്റോ ഡെലിവറിക്കാർ ലഹരി വില്പന നടത്തുന്നു എന്ന് വ്യാപകമായി പരാതിയുണ്ട്. ഈ പരിപാടി അവസാനിപ്പിക്കണം. ഇത് അവസാന മുന്നറിയിപ്പാണ്. തുടർന്നാൽ പിടികൂടുമെന്നും കർശന നടപടി സ്വീകരിക്കുമെന്ന് ചെന്നിത്തല പറഞ്ഞു.
ഓപ്പറേഷൻ തൂഫാൻ കേസുകളിൽ ഒരു ശുപാർശയും കേൾക്കരുതെന്ന് പൊലീസുകാർക്ക് ചെന്നിത്തല കർശന നിർദേശം നൽകി. ആംബുലൻസുകൾ ലഹരിവില്പനക്ക് ഉപയോഗിക്കുന്നു എന്ന് പരാതി ഉണ്ട്. ആംബുലൻസുകളും പരിശോധിക്കും. ജനങ്ങളും റെയ്ഡിന്റെ ഭാഗമാകുന്നത് നല്ല കാര്യമാണ്. ജനങ്ങൾ ഒന്നടങ്കം തൂഫാൻ വാരിയേഴ്‌സ് ആയി മാറണമെന്നും ചെന്നിത്തല പറഞ്ഞു.





