ചെന്നൈ: സേലത്ത് അധ്യാപികയെ സ്കൂളിൽ കയറി വെട്ടിക്കൊന്ന ഭർത്താവിനെ മരിച്ച നിലയിൽ കണ്ടെത്തി. സ്‌കൂളിന് ഒരുകിലോമീറ്റർ അകലെയാണ് ഭർത്താവ് വിജയമുരുകന്റെ മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. ഇന്നലെയാണ് അധ്യാപികയെ സ്കൂളിൽ കയറി ഭർത്താവ് വെട്ടിക്കൊന്നത്. തിണ്ടമംഗലം സ്വദേശി ശ്രീവിദ്യ (44) ആണ് മരിച്ചത്. ഓമലൂർ സർക്കാർ സ്കൂളിൽ വച്ചായിരുന്നു സംഭവം. വിജയമുരുഗനേതിരെ ശ്രീവിദ്യ കഴിഞ്ഞയാഴ്ച പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനെ തുടർന്നാണ് കൊലപാതകം. ശ്രീവിദ്യയയെ കൊലപ്പെടുത്തിയ ശേഷം മകളെയും എടുത്തുകൊണ്ട് സ്കൂളിൽ നിന്നും ഇറങ്ങിയോടിയിരുന്നു വിജയമുരുകാൻ. 3 വയസുള്ള മകൾക്ക് വിഷം നൽകി കൊലപ്പെടുത്തിയതിന് ശേഷമാണ് ഇയാൾ ആത്മഹത്യ ചെയ്തത്.




