സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Day: February 6, 2026

Year : 2026

വിജയപുരം പഞ്ചായത്തിലെ വടവാതൂര്‍ക്കടത്ത്- കൊല്ലക്കൊമ്പ് റോഡ് ഗതാഗതം താറുമാറായി

കോട്ടയം: വിജയപുരം പഞ്ചായത്തിലെ വടവാതൂര്‍ക്കടത്ത്-കൊല്ലക്കൊമ്പ് റോഡ് കുണ്ടുംകുഴിയുമായി ഗതാഗതം താറുമാറായി. റോഡ് ടാര്‍ ചെയ്യാന്‍ പഞ്ചായത്ത് ആറു ലക്ഷം രൂപ അനുവദിച്ചു.  ഇത്തവണത്തെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തുക അനുവദിച്ചത്. ഈ റോഡ് ടാറിംഗിനായി പ്രദേശവാസിയായ കോണ്‍ട്രാക്ടര്‍ കരാര്‍ എടുത്തു. എന്നാല്‍ റോഡ് സഞ്ചാരയോഗ്യമാക്കണമെങ്കില്‍ വാട്ടര്‍ അഥോറിറ്റി തീരുമാനിക്കണം. റോഡിലൂടെ വാട്ടര്‍ അഥോറി അഞ്ഞൂറ്റിയൻപതു മീറ്റര്‍ കുടിവെള്ള പൈപ്പുലൈന്‍ സ്ഥാപിക്കണം. ഈ പൈപ്പ് സ്ഥാപിച്ചാല്‍ മാത്രമേ റോഡ് ഇനി ടാര്‍ ചെയ്യാന്‍ സാധിക്കൂ. കഴിഞ്ഞ ആറു മാസമായി വാട്ടര്‍ […]
Read more

സമേതം- വിമുക്തി നാടകയാത്ര ചാലക്കുടിയിൽ

തൃശ്ശൂർ: ചാലക്കുടി ജില്ലാ ആസൂത്രണ സമിതിയുടെ വിദ്യാഭ്യാസ പദ്ധതി സമേതം സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി 2025-2026 പദ്ധതി നിര്‍വ്വഹണത്തിന്‍റെ ഭാഗമായി സമേതം- വിമുക്തി ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗയി ചാലക്കുടി ഗവണ്‍മെന്‍റ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ററി സ്കൂളില്‍   ജീവിതം ലഹരി എന്ന ഏകപാത്ര നാടകാവതരണം നടത്തി. തൃശൂര്‍ രംഘചേതന ഒരുക്കിയ നാടകത്തില്‍ പ്രശസ്ത നാടകനടന്‍ കെ വി ഗണേഷ് നാടകാവതരണം നടത്തി നൂറ്റി നാല്‍പ്പത്തി രണ്ട് വിദ്യാര്‍ത്ഥികളും നാല്‍പ്പത് അധ്യാപകരും നാടകത്തിന്‍റെ ഭാഗമായി. തൃശ്ശൂർ മോഡല്‍ ബോയ്സ് ഹയര്‍സെക്കന്‍ററി […]
Read more

ദേശീയപാത 544 അടിപ്പാത നിർമ്മാണം വിലയിരുത്തുവാൻ പൊതുമരാമത്ത് സെക്രട്ടറിയെ ചുമതപ്പെടുത്തി

തൃശ്ശൂർ: ദേശീയപാത 544ൽ പുരോഗമിക്കുന്ന അടിപ്പാത നിർമ്മാണം വിലയിരുത്തുവാൻ പൊതുമരാമത്ത് സെക്രട്ടറിയെ ചുമതപ്പെടുത്തിയതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയിൽ അറിയിച്ചു. ചിറങ്ങര കൊരട്ടി, മുരിങ്ങൂർ, പേരാമ്പ്ര എന്നിവിടങ്ങളിൽ അപ്രോച്ച് റോഡുകളുടെ നിർമ്മാണ പ്രവർത്തിയും, സർവ്വീസ് റോഡുകളുടെ അറ്റകുറ്റപണികളും ആരംഭിച്ചതായും മന്ത്രി അറിയിച്ചു. അടിപ്പാത നിര്‍മ്മാണം അടിയന്തരമായി പൂര്‍ത്തീകരിക്കുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനും സത്വര നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സനീഷ്കുമാർ ജോസഫ് എം എൽ എ നിയമസഭയിൽ സബ്മിഷൻ അവതരിപ്പിച്ച സബ്മിഷന് മറുപടി നല്കുകയായിരുന്നു അദ്ദേഹം. കൂടുതല്‍ തൊഴിലാളികളും […]
Read more

പാകിസ്ഥാനിൽ ജുമാ നമസ്ക്കാരത്തിനിടെ ചാവേർ ആക്രമണം

ഇസ്ലമാബാദ്: പാകിസ്ഥാനിൽ ജുമാ നമസ്‌‌ക്കാരത്തിനിടെ ചാവേർ ആക്രമണം. സ്ഫോടനത്തിൽ 31 പേർ കൊല്ലപ്പെട്ടു. 160 പേർക്ക് പരിക്കേറ്റതായും മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നും പൊലീസ് പറഞ്ഞു. തലസ്ഥാനമായ ഇസ്ലമാബാദിലെ ഷെഹ്സാദ് ടൗണിലെ തർലായ് ഇമാംബാർഗയിലാണ് സ്‌ഫോടനമുണ്ടായത്. പ്രദേശത്തെ ഷിയാ വിഭാഗത്തിന്റെ പ്രധാന ആരാധാനാലയമാണിത്. പള്ളിയുടെ കവാടത്തിൽ വച്ച് സുരക്ഷാ ഉദ്യോഗസ്ഥർ ചാവേറിനെ തടഞ്ഞെങ്കിലും പൊട്ടിത്തെറിക്കുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം നിലവിൽ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. എന്നാൽ, ആക്രമണം നടത്തിയത് ഒരു വിദേശിയാണെന്നും നിരോധിത സംഘടനയായ തെഹ്‌‌രീകെ താലിബാനുമായി ഇയാൾക്ക് ബന്ധമുണ്ടെന്നും […]
Read more

സപ്പോർട്ടു കളി ഫൈനൽ മത്സരത്തിൽ വൈഎംഎ ചാലക്കുടി ജേതാക്കൾ

തൃശ്ശൂർ: പടിഞ്ഞാറേ ചാലക്കുടി റോയൽസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട രണ്ടാമത് 112 സപ്പോർട്ടുകളിയുടെ വാശിയേറിയ ഫൈനൽ മത്സരത്തിൽ  വൈ എം എ ചാലക്കുടി ജേതാക്കളായി. തരംഗിണി ചാലക്കുടി രണ്ടാം സ്ഥാനം നേടി. ഒന്നാം സമ്മാനത്തിന് അർഹരായ വൈ എം എ ക്ലബ്ബിനുവേണ്ടി അണിനിരന്ന ജോസ് മേനോത്ത്, ജീജോ അമ്പൂക്കൻ, ഷിജോ താക്കോൽക്കാരൻ എന്നിവർ  പൊതുയോഗത്തിൽ വച്ച് ചാലക്കുടി നഗരസഭ ചെയർപേഴ്സൺ  ആലിസ് ഷിബുവിൽ നിന്ന് റപ്പായി താക്കോൽക്കാരൻ മെമ്മോറിയൽ ട്രോഫിയും,12000 രൂപ അടങ്ങിയ ക്യാഷ് അവാർഡും ഏറ്റുവാങ്ങി. […]
Read more

ജാനുവിനെ തഴഞ്ഞ് കോൺ​ഗ്രസ്സ്

ആദിവാസി നേതാവ് സി കെ ജാനുവിന്റെ യുഡിഎഫ് പ്രവേശം മാധ്യമങ്ങൾ വളരെ വലിയ രീതിയിൽ ആഘോഷിച്ച സംഭവമായിരുന്നു. എൻഡിഎയുടെ ഭാ​ഗമായിരുന്ന സി കെ ജാനു പെട്ടന്നൊരു സുപ്രഭാതത്തിൽ യുഡിഎഫിൽ ചേരുകയും മത്സരരം​ഗത്തുണ്ടെന്ന് പ്രഖ്യാപിക്കുകയുമായിരുന്നു. UDF ജയിച്ചാൽ മന്ത്രികസേര ലക്ഷ്യം വെച്ചുള്ള ജാനുവിന്റെ നീക്കമായാണ് പാർട്ടിക്കുള്ളിലുള്ളവർപോലും അതിനെ കണ്ടത്. ആദ്യം സുൽത്താൻബത്തേരിയിൽ മത്സരിക്കുമെന്നും പിന്നീട് മാനന്തവാടിയിലായിരിക്കുമെന്നുമുള്ള ഊഹാപോഹങ്ങളും പിന്നീട് ജാനുവിന്റെ പ്രതികരങ്ങളും ഉണ്ടായി. ജാനുമത്സരിക്കാനെത്തിയാൽ എതിർക്കുമെന്നറിയിച്ച് ലീ​ഗ് ആദ്യമെ തന്നെ രം​ഗത്തെത്തിയിരുന്നു. ലീ​ഗിന്റെ നിലപാടിൽ ഭയന്ന കോൺ​ഗ്രസ്സ് നേതൃത്വം […]
Read more

കുടിശ്ശിക നൽകിയില്ല; ലേബർ ഇന്ത്യ സ്കൂളിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി

കോട്ടയം: സഹോദയ കലോത്സവത്തിന്റെ കരാർ തുക നൽകാത്തതിൽ പ്രതിഷേധിച്ച് മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ പബ്ലിക് സ്കൂളിന് മുന്നിൽ ലൈറ്റ് ആൻഡ് സൗണ്ട് വെൽഫെയർ അസോസിയേഷന്റെയും (LSWAK) കേരള സ്റ്റേറ്റ് ഹയർ ഗ്രേഡ് ഓണേഴ്സ് അസോസിയേഷന്റെയും (KSHGOA) നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി. കഴിഞ്ഞ നവംബർ മാസത്തിൽ നടന്ന കലോത്സവത്തിൽ ലൈറ്റ് ആൻഡ് സൗണ്ട്സ് ഒരുക്കിയ ഈരാറ്റുപേട്ട ആർ.എച്ച്.എം (RHM) സൗണ്ട്സിനും, പന്തൽ നിർമ്മാണം നടത്തിയ ലിബർട്ടി പാലയ്ക്കും ഇതുവരെയും പണം നൽകി തീർക്കാത്തതിനെ തുടർന്നാണ് സംഘടനകൾ സംയുക്തമായി […]
Read more

കുമരകത്തിന്റെ വികസന അവഗണന; ഐഎൻടിയുസി പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി

കോട്ടയം: കോട്ടയം- കുമരകം- വൈക്കം റോഡ് വീതികൂട്ടി നവീകരിക്കുക, വേമ്പനാട്ട് കായലും അനുബന്ധ തോടുകളും ആഴം കൂട്ടി വെള്ളപ്പൊക്കത്തിന് ശാശ്വത പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഐ.എൻ.ടി.യു.സി ഏറ്റുമാനൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുമരകത്ത് പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. കോണത്താറ്റു പാലത്തിൽ നിന്ന് ആരംഭിച്ച മാർച്ചിൽ നൂറുകണക്കിന് തൊഴിലാളികളും പ്രവർത്തകരും പങ്കെടുത്തു. കുമരകം മാർക്കറ്റിന് സമീപം നടന്ന ധർണ്ണ കെ.പി.സി.സി വൈസ് പ്രസിഡന്റും മുൻ എം.എൽ.എയുമായ ടി. ശരത്ചന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. ലോകപ്രശസ്തമായ […]
Read more

രാഹുലിന് സുപ്രീം കോടതിയിലും രക്ഷയില്ല ?

രാജ്യത്തിന്റെ പരമോന്നത നീതിപീഠമായ സുപ്രിം കോടതി നിർണായക ഉത്തരവുമായി രംഗത്തെത്തിയിരിക്കുകയാണ്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് വിവാഹിതയായ ഒരു സ്ത്രീയ്ക്ക് പരാതിപ്പെടാനാകില്ലെന്നാണ് സുപ്രികോടതിയുടെ അമ്പരപ്പിക്കുന്ന ഉത്തരവ്. യഥാർഥ ബലാത്സംഗക്കേസുകൾ വിചാരണക്കോടതികൾ തിരിച്ചറിയുക തന്നെ വേണമെന്നും ബലാത്സംഗം തടയാനുള്ള നിയമങ്ങൾ ദുരുപയോഗം ചെയ്യരുതെന്നും സുപ്രിംകോടതി പറയുകയുണ്ടായി. ഛത്തീസ്ഗഡിലെ ഒരു അഭിഭാഷകനെതിരെ ഒരു വനിതാ അഭിഭാഷക നൽകിയ ബലാത്സംഗ പരാതിയിലാണ് സുപ്രിംകോടതിയുടെ സുപ്രധാന ഉത്തരവ് ശ്രദ്ധേയമാകുന്നത്. വിവാഹിതയായ സ്ത്രീ, തന്നെ ഒരാൾ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന് പരാതിപ്പെട്ടാലും കേസ് […]
Read more

കോഴിക്കോട് പതിനെട്ടുകാരന്റെ മൃതദേഹം കേബിളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് മാങ്കാവിൽ പതിനെട്ടുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് ദിണ്ടിഗൽ സ്വദേശി വേനൽരാജാനെയാണ് കണ്ടെത്തിയത്. ആളൊഴിഞ്ഞ പറമ്പിലെ താത്‌കാലിക ഷെഡിനോട് ചേർന്ന് കേബിളിൽ കെട്ടിത്തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. വേനൽരാജിന്റെ കുടുംബം വർഷങ്ങളായി മാങ്കാവിൽ ആക്രികച്ചവടം നടത്തിവരികയാണ്. യുവാവിന് മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നതായി പൊലീസ് പറയുന്നു. മരണത്തിൽ അസ്വാഭാവിക ഇല്ലെന്നാണ് പൊലീസിന്റെ നിഗമനം. മൃതദേഹം ഇൻക്വസ്റ്റ് ന‌ടപടികൾക്കുശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി.
Read more

Recent News

Advertisement