ന്യൂഡൽഹി: വനിത സംവരണ ഭേദഗതി ബില്ലിനെ എതിർക്കാൻ കോൺഗ്രസ് നേതൃയോഗത്തിൽ ധാരണയായി. തെക്കേ ഇന്ത്യയുടെ പ്രാതിനിധ്യം ഇടിയുമെന്ന വിലയിരുത്തലിനെ തുടർന്നാണ് ബില്ലിനെ എതിർക്കാൻ തീരുമാനായത്. എല്ലാ പാർട്ടികളുമായും ചർച്ച ചെയ്ത ശേഷമായിരിക്കും അന്തിമ നിലപാട് അറിയിക്കുക. മൂന്നിൽ രണ്ട് ഭൂരിപക്ഷം ബില്ലുകള്‍ പാസാക്കാൻ അനിവാര്യമാണ്. ആ സാഹചര്യത്തിൽ കോണ്‍ഗ്രസ് അടക്കമുള്ള കക്ഷികള്‍ ഈ ബില്ലിനെ എങ്ങനെ കാണുന്നു എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. രണ്ട് മണിക്കൂര്‍ നീണ്ടുനിന്ന ചർച്ചകൾക്കൊടുവിലാണ് തീരുമാനായത്. വനിത സംവരണ ഭേദഗതി ബില്ലിനെ എതിർക്കുന്നതിനോടൊപ്പം മണ്ഡല പുനർനിർണ്ണയത്തെ എതിർത്തും വോട്ടു ചെയ്യും.




