തൃശ്ശൂരിലെ വെടിമരുന്ന് ദുരന്തം കനത്ത ചൂട് കാരണമല്ല; പെസോ വിലയിരുത്തൽ
തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം കനത്ത ചൂട് കാരണമല്ലെന്ന് പെട്രോളിയം ആൻഡ് എക്സ്പ്ലോസീവ് സേഫ്റ്റി ഓർഗനൈസേഷൻ വിലയിരുത്തൽ. ഷോർട് സർക്യൂട്ട് നടന്നിട്ടുണ്ടോ എന്നും പരിശോധിക്കും. അതിനെത്തുടർന്ന്, ഇലക്ട്രിക്കൽ ഇൻസ്‌പെക്ടട്രേറ്റ് പരിശോധന പൂർത്തിയായിരിക്കുകയാണ്. ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ റിപ്പോർട്ട് നിർണായകമാകും. സുരക്ഷ ക്രമീകരണങ്ങളിൽ എന്തെങ്കിലും പാളിച്ചകൾ സംഭവിച്ചോ എന്നതും പരിശോധിക്കും. വെടിമരുന്ന് സ്ഫോടന ദുരന്തത്തിൽ 13 മരണമാണ് സ്ഥിരീകരിച്ചത്. 8 പേരെ തിരിച്ചറിഞ്ഞു. 5 പേര് ഗുരുതരാവസ്ഥയിൽ തുടരുകയാണ്. മോർച്ചറിയിൽ എത്തിച്ച 9 പേരിൽ ഏഴുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
Read more