എറണാകുളം: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ നിശ്ചയിക്കാനുള്ള ചർച്ചകൾ ഡൽഹിയിൽ ശ്കതമാവുകയാണ്. വി.ഡി. സതീശൻ മുഖ്യമന്ത്രിയാകുന്നതിന് ആലുവ മഹാദേവ ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ. ഗണപതിഹോമം, ഭഗവതി സേവ, മൃത്യുഞ്ജയ ഹോമം, കടുംപായസം, ജലധാര, കരിക്ക് അഭിഷേകം തുടങ്ങിയ വിപുലമായ വഴിപാടുകളാണ് സതീശന്റെ വിജയത്തിനായി പ്രവർത്തകർ നടത്തിയത്. യൂത്ത് കോൺഗ്രസ് ആലുവ മണ്ഡലം വൈസ് പ്രസിഡന്റ് തരുൺ ജെറോം ആണ് പൂജകൾ നടത്തിയത്.
പടനയിച്ച വ്യക്തിക്കാണ് മുഖ്യമന്ത്രിയാകാൻ യോഗ്യതയെന്നും വി.ഡി. സതീശൻ മാത്രമാണ് മുഖ്യമന്ത്രി സ്ഥാനത്തിന് അർഹനെന്നും തരുണിന്റെ അഭിപ്രായം. മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ഫല പ്രഖ്യാപനം കഴിഞ്ഞു ഇത്ര മണിക്കൂറുകൾ പിന്നിട്ടിട്ടും കോൺഗ്രസിന് കഴിഞ്ഞിട്ടില്ല. നേതാക്കന്മാരുമായി കൂടിക്കാഴ്ചകൾ നടത്തിയിരുന്നു. മുഖ്യമന്ത്രി കസേരക്കായി നേതാക്കൾ പരസ്യമായും അല്ലാതെയും അഭിപ്രായങ്ങൾ പറഞ്ഞിരുന്നു. അണികൾ സോഷ്യൽ മീഡിയ വിട്ട് തെരുവിലേക്കും പ്രതിഷേധ പ്രകടനം ശ്കതമാക്കിയിട്ടുണ്ട്.






