കൊൽക്കത്ത: കേന്ദ്രത്തിലെ ഭരണത്തിൽ നിന്ന് ബിജെപിയെ പുറത്താക്കുമെന്ന് വെല്ലുവിളിച്ച് തൃണമൂൽ കോൺഗ്രസ്. ബംഗാളിലെ ബിജെപി സർക്കാർ ന്യൂനപക്ഷങ്ങൾക്കും തെരുവുകച്ചവടക്കാർക്കും മുറിവ് വരുത്തുന്ന നടപടികൾ സ്വീകരിക്കുന്നതായി ആരോപിച്ചു. തെരഞ്ഞെടുപ്പിന് ശേഷം നടക്കുന്ന ആക്രമണങ്ങളും അനധികൃത കൈയേറ്റങ്ങളും ഏറെ ഗുരുതരമാണെന്നും മമത പറഞ്ഞു. തൻ്റെ വസതിയിൽ നടന്ന തൃണമൂൽ കോൺഗ്രസ് എംഎൽഎമാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മമത ബാനർജി.
ഈ സർക്കാർ ഭരണഘടനാ മൂല്യങ്ങൾക്കും ഭരണഘടനാ ആശയങ്ങൾക്കും ഹാനികരമാണെന്ന് ശക്തമായി വിമർശിച്ചു. അഭിഷേക് ബാനർജി, സുവേന്ദു അധികാരിയുടെ നടപടികൾക്കെതിരെ വിമർശനങ്ങൾ ഉന്നയിക്കുകയും, ക്യാമറയിൽ പണം വാങ്ങുന്നത് കണ്ടയാളെ മുഖ്യമന്ത്രിയാക്കി” എന്നും പറഞ്ഞു. നാരദ സ്റ്റിംഗ് കേസ് പരാമർശിച്ച് അദ്ദേഹം വിമർശനം ശക്തമാക്കി.
തെരുവുകച്ചവടക്കാരെ ബലപ്രയോഗം കൊണ്ട് ഒഴിപ്പിക്കുന്നതിനെതിരെ തൃണമൂൽ കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിക്കാൻ തയ്യാറെടുക്കുകയാണ്. മെയ് 21ന് ബാലിഗഞ്ച്, ഹൗറ ജംഗ്ഷൻ, സീൽഡ റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലാണ് പ്രതിഷേധ പരിപാടികൾ നടക്കുക.






