Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

എസ്‌ഐയെ കുത്തിയ സംഭവം; പ്രതി കൂടുതൽ പോലീസുകാരെ ലക്ഷ്യമിട്ടിരുന്നെന്ന് മൊഴി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: പട്ടാപ്പകൽ ടൗൺ സ്റ്റേഷൻ ഗ്രേഡ് എസ്.ഐ.യും പി.ആർ.ഒ.യുമായ പി. ഷാഫിയെ കത്തികൊണ്ട് കുത്തിയ സംഭവത്തിൽ അറസ്റ്റിലായ എടക്കാട് പാറമ്മൽ കൊളപ്പറത്ത് പടിക്കൽ വി. പ്രമോദിയെ കോടതി രണ്ട് ആഴ്ച ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. കേസ് കൊലപാതകശ്രമത്തിന് കീഴിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കോടതിയുടെ നിർദേശപ്രകാരം പ്രതിയെ കോഴിക്കോട് ജില്ലാ ജയിലിലേക്ക് മാറ്റി.

പ്രമോദി മറ്റ് നാല് പോലീസ് ഉദ്യോഗസ്ഥരെയും ആക്രമിക്കാൻ പദ്ധതിയുണ്ടായിരുന്നെന്ന് വ്യക്തമാക്കി. മേപ്പയ്യൂർ സ്റ്റേഷൻ ഇൻസ്പെക്ടർ, മുൻ കസബ എസ്.ഐ. സിജിത്ത്, കോഴിക്കോട് സിറ്റിയിലെ പോലീസ് അസോസിയേഷൻ ജില്ലാഭാരവാഹി നിറാസ് എന്നിവരാണ് ഈ പട്ടികയിൽ ഉൾപ്പെട്ടത്. 2019 ജനുവരി ഒന്നിന് ‘റിയാക്ടേഴ്‌സ്’ എന്ന സംഘടനയുടെ പോസ്റ്റർ ഒട്ടിച്ചതിന്റെ പശ്ചാത്തലത്തിൽ കസബ പൊലീസ് പ്രമോദിനെ കസ്റ്റഡിയിലെടുത്ത് മർദിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. ഇതിനു പിന്നാലെ ഇവർക്ക് നടപടികൾ വേണമെന്നുള്ള പരാതി പ്രമോദി മുഖ്യമന്ത്രിക്ക് നൽകിയിരുന്നു.

ശനിയാഴ്ച വൈകീട്ടാണ് എസ്.ഐ. ഷാഫിയെ സ്റ്റേഷന് എതിർവശത്തുള്ള ഹോട്ടലിനുമുന്നിൽവെച്ച്‌ പ്രമോദ് കുത്തിക്കൊല്ലാൻ ശ്രമിച്ചത്. ഹോട്ടലിലെ സപ്ലയറും പ്രമോദും തമ്മിലുള്ള തർക്കത്തിൽ ഇടപെട്ടതിലുള്ള വിരോധത്താലായിരുന്നു കുത്തിയത്. സംഭവസ്ഥലത്ത് ഫൊറൻസിക് വിദഗ്ധർ ഞായറാഴ്ച രാവിലെ പരിശോധന നടത്തി.

Advertisement
WhiteswanTV Footer