റിയാദ്: പുതിയ ഉംറ സീസൺ ആരംഭിച്ചതിന് ശേഷം വിദേശ തീർഥാടകർക്കായി നൽകപ്പെട്ട ഉംറ വിസകളുടെ എണ്ണം 40 ലക്ഷത്തിലധികം ആയി. മുൻ സീസണുകളെ അപേക്ഷിച്ച് ഈ വർഷത്തെ സീസൺ ആരംഭിച്ചതിന് ശേഷമുള്ള അഞ്ച് മാസത്തിനുള്ളിലാണ് വിദേശങ്ങളിൽ നിന്നുള്ള ഉംറ തീർഥാടകരുടെ എണ്ണം റെക്കോർഡ് കൈവരിച്ചത്. പാകിസ്ഥാൻ, ഇന്ത്യ, ഇറാഖ്, ഇന്തോനേഷ്യ, ഈജിപ്ത് എന്നിവിടങ്ങളിലെ പൗരന്മാർക്ക് ഏറ്റവും കൂടുതൽ വിസകൾ അനുവദിക്കപ്പെട്ടതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
അതേസമയം, സൗദി സർക്കാർ വിദേശ തീർഥാടകർക്കുള്ള സേവനങ്ങൾ ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്ഫോമായ നുസുക് ആപ്പ് വഴി നൽകുന്ന സംവിധാനം പരിചയപ്പെടുത്തി. ഈ ആപ്പ് വഴി ഉപയോക്താക്കൾക്ക് ഉംറ പെർമിറ്റുകൾ എളുപ്പത്തിൽ ബുക്ക് ചെയ്യാനും സ്വീകരിക്കാനും സാധിക്കുകയാണെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. തീർഥാടക അനുഭവം മെച്ചപ്പെടുത്തുന്നതിനും സുസ്ഥിരമായ പ്രവർത്തന നടപടിക്രമങ്ങൾ ഉറപ്പാക്കുന്നതിനും ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ച് സാങ്കേതികതെയും പ്രവർത്തനപരമായ തയ്യാറെടുപ്പുകളും പുതിയ സീസണിന് മുമ്പ് പൂർത്തിയാക്കിയിട്ടുണ്ട്.




