തിരുവനന്തപുരം: വി ഡി സതീശന് സര്‍ക്കാര്‍ അധികാരം ഏറ്റെടുത്ത് 24 മണിക്കൂര്‍ പിന്നിടുമ്പോഴും വകുപ്പ് വിഭജനത്തിൽ അനിശ്ചിതത്വം തുടരുന്നു. മുഖ്യമന്ത്രി, ആഭ്യന്തരം, റവന്യൂ, ആരോഗ്യം ഉള്‍പ്പെടെ പ്രധാന വകുപ്പുകളില്‍ മാത്രമാണ് തീരുമാനം ആയിട്ടുള്ളത്. ഉന്നത വിദ്യാഭ്യാസം, സഹകരണം ഉള്‍പ്പെടെ വകുപ്പുകള്‍ കൈമാറുന്നത് സംബന്ധിച്ചാണ് ഇപ്പോൾ തർക്കം നിലനിൽക്കുന്നത്.
ഉന്നത വിദ്യാഭ്യാസ വകുപ്പ് വേണമെന്നാണ് കോണ്‍ഗ്രസ് നിലപാട്. പകരം മത്സ്യബന്ധന വകുപ്പ് വിട്ടുതരണമെന്ന് ലീഗും ആവശ്യപ്പെട്ടിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ് വേണമെന്ന നിലപാടിലാണ് പി കെ ബഷീറും വി ഇ അബ്ദുള്‍ ഗഫൂറും. അതേസമയം, സഹകരണ വകുപ്പ് ആവശ്യപ്പെട്ട് ലിജു, റോജി എം ജോണ്‍ എന്നിവര്‍ രംഗത്തുണ്ട്. മന്ത്രിമാരുടെ വകുപ്പ് സംബന്ധിച്ച് തീരുമാനം ഇന്ന് ഉച്ചയോടെ ഉണ്ടാകുമെന്നാണ് കരുതുന്നത്.






