Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: US News

ആഗോളതലത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നേരെ സൈബർ ആക്രമണം

വാഷിംഗ്ടൺ: അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ ഉൾപ്പെടെ വിവിധ രാജ്യങ്ങളിലെ ആയിരക്കണക്കിന് സ്കൂളുകളും സർവകലാശാലകളും ലക്ഷ്യമിട്ട് വൻ സൈബർ ആക്രമണം നടന്നതായി റിപ്പോർട്ട്. പ്രമുഖ വിദ്യാഭ്യാസ സോഫ്റ്റ്‌വെയറായ ‘കാൻവാസ്’ ഹാക്ക് ചെയ്യപ്പെട്ടതോടെ ഏകദേശം 9,000-ത്തിലധികം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനം തകരാറിലായി. സെമസ്റ്റർ പരീക്ഷകളും അവസാന ഘട്ട മൂല്യനിർണയങ്ങളും നടക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ഇതോടെ ലക്ഷക്കണക്കിന് വിദ്യാർഥികളുടെ പഠനവും പരീക്ഷാ നടപടികളും ബാധിക്കപ്പെട്ടു. ‘ഷൈനി ഹണ്ടേഴ്‌സ്’ എന്ന ഹാക്കിങ് സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം. കാൻവാസിന്റെ മാതൃകമ്പനിയായ ‘ഇൻസ്ട്രക്ചർ’ ഹാക്ക് […]
Read more

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ മൂന്ന് ദിവസത്തെ വെടിനിർത്തൽ: ട്രംപ്

വാഷിംഗ്ടൺ: റഷ്യ–ഉക്രെയ്ൻ യുദ്ധത്തിൽ നിർണായക മുന്നേറ്റമായി മൂന്ന് ദിവസത്തെ വെടിനിർത്തലിനും തടവുകാരെ കൈമാറ്റം ചെയ്യുന്നതിനും ഇരുരാജ്യങ്ങളും സമ്മതിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. മെയ് 9 മുതൽ 11 വരെയാണ് വെടിനിർത്തൽ നിലവിൽ വരിക. റഷ്യയുടെ വിക്ടറി ഡേ ആഘോഷങ്ങളോടനുബന്ധിച്ചാണ് താൽക്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചിരിക്കുന്നത്. ട്രംപിന്റെ നിർദ്ദേശത്തെ തുടർന്നാണ് തീരുമാനം ഉണ്ടായതെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു. ഉക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കിയും റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിന്റെ ഉപദേശകൻ യൂറി ഉഷാക്കോവും കരാറിൽ ഒപ്പുവെച്ചതായാണ് റിപ്പോർട്ട്. […]
Read more

ഉടമ്പടി വൈകിയാൽ യൂറോപ്യൻ കൂട്ടായ്മയ്ക്ക് കനത്ത നികുതി: ട്രംപ്

വാഷിങ്ടൺ: വ്യാപാര ഉടമ്പടി നടപ്പാക്കുന്നതിൽ വൈകിയാൽ യൂറോപ്യൻ കൂട്ടായ്മക്കെതിരെ പുതിയ പ്രതികാര നികുതി ഏർപ്പെടുത്തുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യദിനമായ ജൂലൈ 4നകം ഉടമ്പടി അംഗീകരിക്കണമെന്നാണ് ട്രംപിന്റെ ആവശ്യം. അല്ലാത്തപക്ഷം യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് കനത്ത നികുതി ചുമത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. സമൂഹമാധ്യമത്തിലൂടെയായിരുന്നു പ്രതികരണം. ഉർസുല വോൺ ഡെർ ലെയ്‌നുമായി നടത്തിയ ദൂരഭാഷ സംഭാഷണത്തിന് പിന്നാലെയാണ് ട്രംപ് പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ വർഷം രൂപീകരിച്ച ‘ടേൺബെറി’ ഉടമ്പടി പ്രകാരം […]
Read more

അഭയാര്‍ഥികളെ പുറത്താക്കാനുള്ള ട്രംപ് ഭരണകൂട നീക്കം യുഎസ് കോടതി തടഞ്ഞു

വാഷിങ്ടൺ: അമേരിക്കയിലെ ഏകദേശം 3,000 യെമൻ അഭയാർത്ഥികളെ നാടുകടത്താനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കം യു.എസ് ഫെഡറൽ കോടതി തടഞ്ഞു. ജഡ്ജി ഡെയ്‌ൽ ഇ. ഹോയാണ് വിധി പ്രസ്താവിച്ചത്. അഭയാർത്ഥികൾക്ക് നൽകിയിരുന്ന താൽക്കാലിക സംരക്ഷണ പദവി (TPS) റദ്ദാക്കാനുള്ള സർക്കാർ തീരുമാനം കോടതി താൽക്കാലികമായി വിലക്കി. ഇതോടെ മാൻഹട്ടൻ ഫെഡറൽ കോടതി ഉത്തരവനുസരിച്ച്, അവസാനിക്കാനിരുന്ന താമസാനുമതി നീട്ടി. കേസിൽ അന്തിമ വിധി വരുന്നതുവരെ അഭയാർത്ഥികൾക്ക് യുഎസിൽ തുടരാൻ അനുമതി ലഭിക്കും.
Read more

പശ്ചിമേഷ്യയിലേക്ക് 900 കോടി ഡോളറിന്റെ ആയുധങ്ങൾ വിൽക്കാൻ അമേരിക്ക

വാഷിങ്ടൺ: ഇറാനുമായി വെടിനിർത്തൽ ചർച്ചകൾ പുരോഗമിക്കുന്നതിനിടയിലും പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്ക് വൻതോതിൽ ആയുധ വിൽപ്പനയ്ക്ക് അമേരിക്ക അനുമതി നൽകി. ഏകദേശം 900 കോടി ഡോളർ (ഏകദേശം 75,000 കോടി രൂപ) മൂല്യമുള്ള ആയുധങ്ങൾ സൗദി അറേബ്യ, യുഎഇ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് വിൽക്കുന്നതിനാണ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ അനുമതി. മിസൈൽ പ്രതിരോധ സംവിധാനങ്ങൾ, യുദ്ധവിമാനങ്ങളുടെ അനുബന്ധ ഭാഗങ്ങൾ, അത്യാധുനിക വെടിക്കോപ്പുകൾ എന്നിവയാണ് കരാറിൽ ഉൾപ്പെടുന്നത്. ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷം തുടരുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കം മേഖലയിൽ ശ്രദ്ധ നേടുന്നത്. സഖ്യരാജ്യങ്ങളുടെ […]
Read more

പശ്ചിമേഷ്യൻ സങ്കർഷം; ലക്ഷ്യം അവരുടെ കൈവശം ആണവായുധങ്ങൾ എത്താതിരിക്കാൻ – ട്രംപ്

വാഷിങ്ടൺ: ഇറാനുമായി യുദ്ധം നടത്തുന്നതിന്റെ ലക്ഷ്യം അവരുടെ കൈവശം ആണവായുധങ്ങൾ എത്താതിരിക്കാനാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. ഭീകരവാദ സ്വഭാവമുള്ള ഭരണകൂടത്തിന്റെ കൈയിൽ ഇത്തരം ആയുധങ്ങൾ എത്തുന്നത് ലോകസുരക്ഷയ്ക്ക് ഭീഷണിയാകുമെന്നതിനാലാണ് നടപടിയെടുത്തതെന്നും അദ്ദേഹം പറഞ്ഞു. യുദ്ധം അവസാനിച്ചതായി യുഎസ് കോൺഗ്രസിനെ അറിയിച്ച സാഹചര്യത്തിലായിരുന്നു ട്രംപിന്റെ പ്രസ്താവന. 60 ദിവസത്തെ യുദ്ധകാലാവധി അവസാനിക്കാനിരിക്കെ, അത് നീട്ടേണ്ട സാഹചര്യമുണ്ടായാൽ കോൺഗ്രസിന്റെ അനുമതി ആവശ്യമായിരിക്കും. ഫ്ലോറിഡയിലെ ഒരു പരിപാടിയിൽ സംസാരിക്കവെ ട്രംപ്, ഇറാനെതിരെ അമേരിക്ക നടത്തിയ ഇടപെടലുകൾ പശ്ചിമേഷ്യയെ രക്ഷിച്ചതായി […]
Read more

ഇറാൻ ആക്രമണം; അമേരിക്കൻ സൈന്യത്തിനുണ്ടായത് വൻ സാമ്പത്തിക-ആയുധ നഷ്ടം

വാഷിംഗ്ടൺ: പശ്ചിമേഷ്യയെ ആശങ്കയിൽ ആഴ്ത്തിയ ഇറാൻ–അമേരിക്ക സംഘർഷത്തിൽ താൽക്കാലിക വെടിനിർത്തൽ തുടരുന്നതിനിടെ നിർണായക വിവരങ്ങൾ പുറത്ത്. ഇറാനുമായുള്ള യുദ്ധത്തിൽ അമേരിക്കൻ സൈന്യത്തിന് വലിയ സാമ്പത്തികവും ആയുധവുമായ നഷ്ടമുണ്ടായതായി വാഷിംഗ്ടൺ ആസ്ഥാനമായുള്ള സെന്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷണൽ സ്റ്റഡീസ് റിപ്പോർട്ട് പറയുന്നു. ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണങ്ങളും വെടിവെപ്പും മൂലം ഏകദേശം 2.3 മുതൽ 2.8 ബില്യൺ ഡോളർ വരെ മൂല്യമുള്ള സൈനിക ഉപകരണങ്ങൾ നശിച്ചതായി കണക്കാക്കുന്നു. യുദ്ധം ആരംഭിച്ച് രണ്ട് മാസം പിന്നിടുമ്പോൾ പുറത്തുവന്ന ആദ്യത്തെ സമഗ്ര […]
Read more

യുഎസ് മറീനുകളുടെ വിവരങ്ങൾ ചോർന്നതായി റിപ്പോർട്ട്; പെന്റഗൺ അന്വേഷണം തുടങ്ങി

ടെഹ്‌റാൻ: പശ്ചിമേഷ്യയിലെ പ്രത്യേക സൈനിക വിന്യാസവുമായി ബന്ധപ്പെട്ട് ആയിരക്കണക്കിന് യുഎസ് മറീനുകളുടെ വ്യക്തിവിവരങ്ങൾ ചോർത്തിയെന്ന അവകാശവാദവുമായി ഇറാൻ ബന്ധമുള്ള ഹാക്കർ സംഘം രംഗത്ത്. ഇതിനെ തുടർന്ന് പെന്റഗൺ അന്വേഷണം ആരംഭിച്ചു. ചോർന്ന വിവരങ്ങളിൽ ചിലത് ആധികാരികമാണെന്ന സൂചനകൾ പ്രാഥമിക പരിശോധനയിൽ ലഭിച്ചതായി വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു. മറീനുകൾക്കെതിരെ ഭീഷണിയും ഉയർന്നിട്ടുണ്ട്. ഇറാനുമായുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പശ്ചിമേഷ്യയിൽ വിന്യസിച്ചിരിക്കുന്ന മറീനുകളെയും അവരുടെ കുടുംബങ്ങളെയും ലക്ഷ്യമിട്ടാണ് സൈബർ ആക്രമണം നടന്നതെന്നാണ് വിവരം. ടെലിഗ്രാം വഴി വിവരങ്ങൾ പുറത്തുവിട്ട […]
Read more

അമേരിക്കയിൽ സന്ദർശനം നടത്തി ചാൾസ് രാജാവും കാമില രാജ്ഞിയും

വാഷിംഗ്ടൺ: സുരക്ഷാ ഭീഷണികൾ നിലനിൽക്കുന്ന സാഹചര്യത്തിലും ബ്രിട്ടന്റെ ചാൾസ് രാജാവും രാജ്ഞി കമിലയും അമേരിക്കയിൽ ഔദ്യോഗിക സന്ദർശനം ആരംഭിച്ചു. സന്ദർശനത്തിന്റെ ഭാഗമായി ചാൾസ് രാജാവ് യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്തു. ബ്രിട്ടനും അമേരിക്കയും തമ്മിലുള്ള നയതന്ത്ര സഹകരണം ഏത് പ്രതിസന്ധിയിലും തുടരണമെന്ന് ചാൾസ് രാജാവ് പ്രസംഗത്തിൽ പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാണെന്നും ഭാവിയിലും അത് തുടരേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പശ്ചിമേഷ്യൻ സംഘർഷത്തിൽ യുകെ അമേരിക്കയെ പിന്തുണയ്ക്കുന്നില്ലെന്ന മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിമർശനങ്ങൾക്കിടയിലാണ് ഈ സന്ദർശനം […]
Read more

ഇറാനെതിരെ യുഎസ് ‘ദീർഘകാല ഉപരോധ തന്ത്രം’; സാമ്പത്തികമായി ഇറാനെ തകർക്കാനുളള യുഎസ് തന്ത്രം

വാഷിങ്ടൺ: യുഎസ് ഇറാനെതിരെ നേരിട്ട സൈനിക ആക്രമണത്തിന് പകരം ദീർഘകാല സാമ്പത്തിക ഉപരോധ തന്ത്രം ശക്തമാക്കാൻ നീങ്ങുന്നതായി റിപ്പോർട്ടുകൾ. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉപദേശകരോട് ഇറാനെ “ദീർഘകാല ഉപരോധത്തിലൂടെ” സമ്മർദ്ദത്തിലാക്കാൻ നിർദ്ദേശിച്ചതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഹോർമുസ് കടലിടുക്ക് കേന്ദ്രീകരിച്ചുള്ള നിയന്ത്രണങ്ങൾ വഴി ഇറാന്റെ എണ്ണ കയറ്റുമതിയെ ബാധിച്ച് സാമ്പത്തിക വരുമാനം കുറയ്ക്കുകയാണ് ലക്ഷ്യം. ഈ നീക്കം ഇറാന്റെ പ്രധാന വരുമാന സ്രോതസായ എണ്ണ വ്യാപാരത്തെ നേരിട്ട് ബാധിച്ചതോടെ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി കൂടുതൽ ദുർബലമായതായി […]
Read more
Advertisement
WhiteswanTV Footer