Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: social post

മൂക്കുത്തി കവർന്നെടുക്കാൻ വയോധികയെ കൊലപ്പെടുത്തി; 17-കാരനും പിടിയിൽ

പാലക്കാട്: പാലക്കാട് വടകരപ്പതി ആട്ടയാമ്പതി സ്വദേശിനി സരസാളിനെ കൊലപ്പെടുത്തി കവർച്ച നടത്തിയ കേസിൽ ഒരാൾ കൂടി പിടിയിലായി. റിമാൻഡിൽ കഴിയുന്ന 19-കാരനായ ഉദയകുമാറിന്റെ സുഹൃത്തായ 17-കാരനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ രണ്ട് ദിവസമായി ഇയാൾ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുമ്പാകെ ഹാജരാക്കിയ ശേഷമായിരിക്കും തുടർനടപടികൾ. കവർച്ച ലക്ഷ്യമിട്ടെത്തിയ പ്രതികൾ വയോധികയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിന് തീയിട്ടതായും പിന്നീട് കത്തിക്കരിഞ്ഞ അവശിഷ്ടങ്ങൾ പുറത്തുകൊണ്ടുപോയി കുഴിച്ചുമൂടിയതായും അന്വേഷണത്തിന് നേതൃത്വം നൽകുന്ന ഡിവൈ.എസ്.പി. അറിയിച്ചു. വയോധികയുടെ മൂക്കിലുണ്ടായിരുന്ന രണ്ട് […]
Read more

ഭരണത്തിലേറി രണ്ട് മാസം; മന്ത്രിമാർക്ക് പേഴ്സണൽ സ്റ്റാഫായില്ല, നിയമനങ്ങൾ അനിശ്ചിതത്വത്തിൽ

തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിലെത്തി രണ്ട് മാസം പിന്നിട്ടിട്ടും മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനം പൂർണമായിട്ടില്ല. വിവിധ മന്ത്രിമാരുടെ ഓഫീസുകളിൽ ഉദ്യോഗസ്ഥർ ജോലിയിൽ പ്രവേശിച്ചിട്ടുണ്ടെങ്കിലും പലർക്കും ഇതുവരെ ഔദ്യോഗിക നിയമന ഉത്തരവ് ലഭിച്ചിട്ടില്ല. പ്രധാന നേതാക്കൾ തമ്മിലുള്ള അഭിപ്രായ ഭിന്നതയാണ് നിയമനങ്ങൾ വൈകാൻ കാരണമെന്നാണ് സൂചന. മന്ത്രി ബിന്ദു കൃഷ്ണയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തേക്ക് സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥനായ ശരത് ചന്ദ്രന്റെ പേര് തുടക്കത്തിൽ തന്നെ നിർദേശിച്ചിരുന്നു. കെ.സി. വേണുഗോപാലിന്റെ മുൻ പേഴ്സണൽ സ്റ്റാഫ് അംഗമായിരുന്ന ശരത് ചന്ദ്രനെതിരെ […]
Read more

പി.എം. ശ്രീ വിവാദം; രതീഷ് കാളിയാടന്റെ ലേഖനം സി.പി.എമ്മിനെ വെട്ടിലാക്കി

തിരുവനന്തപുരം: പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി കൂടിയായ പ്രൊഫ. രതീഷ് കാളിയാടന്റെ ലേഖനം ശ്രദ്ധേയമാകുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട ധാരണാപത്രത്തിൽ ഒപ്പുവെച്ച സാഹചര്യത്തിൽ സംസ്ഥാന സർക്കാരിന് കരാറിൽ നിന്ന് ഏകപക്ഷീയമായി പിന്മാറാൻ കഴിയില്ലെന്നാണ് ലേഖനത്തിലെ പ്രധാന നിരീക്ഷണം. പി.എം. ശ്രീ പദ്ധതിയുടെ ധാരണാപത്രത്തിൽ ഒപ്പുവെച്ച ശേഷം അതിൽ നിന്ന് നിയമപരമായി പിന്മാറാനാകുമോയെന്നത് നിയമവിദഗ്ധർ വിശദമായി പരിശോധിച്ച് വ്യക്തത വരുത്തേണ്ട വിഷയമാണെന്ന് ലേഖനത്തിൽ പറയുന്നു. എന്നാൽ ധാരണാപത്രത്തിലെ വ്യവസ്ഥകൾ […]
Read more

നെഹ്റു ട്രോഫി സമ്മാനത്തുക കുത്തനെ കൂട്ടി; ഒന്നാം സമ്മാനം ഇനി 25 ലക്ഷം രൂപ

തിരുവനന്തപുരം: നെഹ്റു ട്രോഫി വള്ളംകളിയുടെ സമ്മാനത്തുക സർക്കാർ വൻതോതിൽ വർധിപ്പിച്ചു. ഇനി ഒന്നാം സമ്മാനം നേടുന്ന ചുണ്ടൻവള്ളത്തിന് 25 ലക്ഷം രൂപ ലഭിക്കും. രണ്ടാം സമ്മാനമായി 20 ലക്ഷം രൂപയും മൂന്നാം സമ്മാനമായി 15 ലക്ഷം രൂപയും നൽകും. നിലവിൽ ഒന്നാം സമ്മാനമായി 5 ലക്ഷം രൂപയായിരുന്നു നൽകിയിരുന്നത്. വള്ളംകളിക്കുള്ള സർക്കാർ ഗ്രാന്റും വർധിപ്പിച്ചു. രണ്ട് കോടി രൂപയായാണ് സർക്കാർ ഗ്രാന്റ് ഉയർത്തിയത്. 1952-ൽ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ആലപ്പുഴ സന്ദർശിച്ചപ്പോഴാണ് നെഹ്റു ട്രോഫി […]
Read more

ഫിൻലൻഡിൽ കാണാതായ ഇന്ത്യൻ വിദ്യാർഥിയുടെ മൃതദേഹം കടലിൽ കണ്ടെത്തി

ഹൈദരാബാദ്: രണ്ട് മാസം മുൻപ് ഫിൻലൻഡിൽ കാണാതായ തെലങ്കാന സ്വദേശി മനിദീപ് റെഡ്ഡി (18)യുടെ മൃതദേഹം കടലിൽ കണ്ടെത്തി. ഹെൽസിങ്കിയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് ഫിൻലൻഡ് പൊലീസ് അറിയിച്ചു. ലാപ്പീന്റാന്റ-ലാഹ്തി ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റിയിൽ സോഫ്റ്റ്‌വെയർ ആൻഡ് സിസ്റ്റംസ് എൻജിനീയറിങ് വിദ്യാർഥിയായിരുന്നു മനിദീപ്. മെയ് 5-ന് ഹെൽസിങ്കിയിലെ ഒരു സൂപ്പർ മാർക്കറ്റിൽ വെച്ചാണ് അവസാനമായി വിദ്യാർഥിയെ കണ്ടത്. അന്നേ ദിവസം ട്രെയിനിൽ ഹെൽസിങ്കിയിലെത്തിയതായും പൊലീസ് കണ്ടെത്തിയിരുന്നു. ജൂലൈ 9-ന് കടലിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിനൊപ്പം ഉണ്ടായിരുന്ന ഫിന്നിഷ് […]
Read more

ആറുമാസം പ്രായമുളള കുട്ടിക്ക് മരുന്ന് ഓവര്‍ഡോസ് നല്‍കിയെന്ന് പരാതി; ആലുവയിൽ ഡോക്ടര്‍ക്കെതിരെ കേസ്

കൊച്ചി: ആറുമാസം പ്രായമുള്ള കുഞ്ഞിന് പ്രതിരോധ കുത്തിവെപ്പിനിടെ മരുന്ന് അമിത അളവിൽ നൽകിയെന്ന പരാതിയിൽ ആലുവ ജില്ലാ ആശുപത്രിയിലെ ഡോക്ടർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഡോക്ടർ ഹബ്‌ന റുബ്ഷിയക്കെതിരെയാണ് ആലുവ വെസ്റ്റ് പൊലീസ് കേസെടുത്തത്. കുഞ്ഞിന്റെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഇമ്മ്യൂണൈസേഷൻ വാക്‌സിൻ നൽകുന്നതിനിടെ മരുന്ന് ഓവർഡോസായി നൽകിയതിനെ തുടർന്ന് കുഞ്ഞിന് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായെന്നാണ് പരാതിയിൽ പറയുന്നത്. ചികിത്സയ്ക്ക് ശേഷം കുഞ്ഞ് അപകടനില തരണം ചെയ്തതോടെയാണ് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയത്. […]
Read more

യുവതിയുടെ മുറിയിൽ അതിക്രമിച്ച് കയറി നഗ്നതാ പ്രദർശനം

ബെംഗളൂരു: യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കയറി നഗ്നതാ പ്രദർശനം നടത്തിയെന്ന പരാതിയിൽ ഫ്ലിപ്കാർട്ട് ഡെലിവറി ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. വിജയ് മല്ലികാർജുൻ കാമത്ത് എന്നയാളാണ് പിടിയിലായത്. പാഴ്സൽ എത്തിച്ച ഡെലിവറി ജീവനക്കാരൻ വാഷ്‌റൂം ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ടെന്നും താൻ മറുപടി പറയുന്നതിന് മുമ്പ് വീട്ടിനുള്ളിലേക്ക് കയറുകയായിരുന്നുവെന്നും യുവതി ആരോപിച്ചു. പരിചയമില്ലാത്തവരെ വീട്ടിൽ പ്രവേശിപ്പിക്കാറില്ലെന്ന് പറഞ്ഞിട്ടും ഇയാൾ അത് അവഗണിച്ചെന്നാണ് പരാതി. വാഷ്‌റൂമിൽ നിന്ന് പുറത്തിറങ്ങിയ ശേഷം ഇയാൾ യുവതിക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയെന്നും യുവതി പറഞ്ഞു. […]
Read more

ആറന്മുളയിലെ ഡ്രോൺ സർവേ; റിപ്പോർട്ട് തേടി കളക്ടർ

പത്തനംതിട്ട: ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്ത് നടത്തിയ ഡ്രോൺ സർവേയിൽ ഭൂവുടമയായ എബ്രഹാം കലമണ്ണിലിനെതിരെ ഗുരുതര കണ്ടെത്തൽ. ഡ്രോൺ സർവേ അനധികൃതമായിരുന്നുവെന്നും മിച്ചഭൂമിയായി പ്രഖ്യാപിച്ച സ്ഥലത്ത് എബ്രഹാം കലമണ്ണിലിന് ഉടമസ്ഥാവകാശമില്ലെന്നുമാണ് പ്രാഥമിക വിലയിരുത്തൽ. സംഭവത്തിൽ ജില്ലാ കളക്ടർ കോഴഞ്ചേരി തഹസിൽദാരോട് അടിയന്തര റിപ്പോർട്ട് തേടിയിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ച ശേഷം അനധികൃത നടപടിയുടെ വിശദാംശങ്ങൾ ഹൈക്കോടതിയെ അറിയിക്കുമെന്ന് അധികൃതർ അറിയിച്ചു. ആറന്മുള മിച്ചഭൂമി കേസ് ഈ മാസം 16ന് ഹൈക്കോടതി വീണ്ടും പരിഗണിക്കാനിരിക്കെയാണ് പുതിയ സംഭവവികാസം. അതേസമയം, വിവാദ […]
Read more

അർജന്റീനയെ ട്രോളിയ കേരള പൊലീസ് പോസ്റ്റിനെതിരെ പരാതി

തിരുവനന്തപുരം: അർജന്റീനയെ പരിഹസിച്ച് കേരള പൊലീസ് സാമൂഹികമാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിനെതിരെ പരാതി. മലപ്പുറം സ്വദേശിയായ യുവാവാണ് മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയത്. ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം വ്യക്തിപരമായ താൽപര്യങ്ങൾക്ക് ഉപയോഗിച്ചെന്നും അർജന്റീന പോലുള്ള മുൻനിര ടീമിനെ മോശമായി ചിത്രീകരിച്ചെന്നും പരാതിയിൽ ആരോപിക്കുന്നു. പോസ്റ്റിന് ഉത്തരവാദിയായ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു. ‘കേരള ജനതയ്ക്കൊപ്പം’ എന്ന സന്ദേശത്തോടെയായിരുന്നു കേരള പൊലീസിന്റെ പോസ്റ്റ്. അർജന്റീന നായകൻ ലയണൽ മെസിയുടെ തോളിൽ കൈവെച്ച് നിൽക്കുന്ന റഫറിയുടെ […]
Read more

മീൻപിടിക്കാനെത്തിയ യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം: സുഹൃത്തുക്കൾക്കൊപ്പം മീൻപിടിക്കാനെത്തിയ യുവാവിനെ ആറ്റുതീരത്തെ ഉപയോഗശൂന്യമായ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ശാസ്താംകോട്ട പനപ്പെട്ടി കിഴക്ക് അജിത്ത് ഭവനിൽ യശോധരന്റെയും ശ്യാമളയുടെയും മകനായ അജിത്ത് (22) ആണ് മരിച്ചത്. അഗ്നിരക്ഷാസേനയും പൊലീസും ചേർന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം പുറത്തെടുത്തത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് സമീപവാസികളും സുഹൃത്തുക്കളുമായ സൂര്യജിത്ത്, ശ്യാം, ഷൈജു എന്നിവർക്കൊപ്പം അജിത്ത് അന്തമണിൽ കല്ലടയാറ്റിന്റെ തീരത്തെത്തിയത്. ശുദ്ധജല വിതരണ പദ്ധതിക്കായി നിർമിച്ചെങ്കിലും ഇപ്പോൾ ഉപയോഗശൂന്യമായ കിണറിന് സമീപത്ത് മറ്റുള്ളവർ മീൻപിടിക്കുന്നതിനിടെ അജിത്ത് ഫോണിൽ സംസാരിച്ചുകൊണ്ട് നടക്കുകയായിരുന്നുവെന്ന് […]
Read more
Advertisement
WhiteswanTV Footer